ഷനോജ്

മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ

കോഴിക്കോട്: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതി പിടിയിൽ. പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി കണവീട്ടിൽ ഷനോജിനെയാണ് (39) ടൗൺ പൊലീസ് പിടികൂടിയത്.

2023ൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ ആർ.എം.എസ് ഓഫിസിന് മുന്നിൽനിന്ന് 4.047 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ ടൗൺ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

ഈ കേസിൽ ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയിൽ ഹാജരാവാതെ മുങ്ങുകയായിരുന്നു. പ്രതിയെ സംശയാസ്പദമായ രീതിയിൽ വടകര റെയിൽവേ സ്റ്റേഷനിൽ കണ്ട ആർ.പി.എഫ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് മനസ്സിലാവുകയായിരുന്നു.

എസ്.സി.പി.ഒമാരായ നിധീഷ്, ലിജീഷ് പറമ്പിൽ എന്നിവർ പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Suspect arrested in drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.