വിദ്യാർഥിനിയെ വെട്ടിയ സംഭവം: തെളിവെടുത്തു

നാദാപുരം: നാദാപുരത്ത് കോളജ് വിദ്യാർഥിനി നയിമയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കല്ലാച്ചി ഹൈടെക് കോളജ് ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിനി പേരോട്ടെ തട്ടിൽ അലിയുടെ മകൾ നയിമ (19)യെയാണ് വ്യാഴാഴ്ച ഉച്ച രണ്ടോടെ വീടിനു സമീപം വെട്ടിപ്പരിക്കേൽപിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലുള്ള വിദ്യാർഥിനിയെ വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കി.

സംഭവശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച മൊകേരി മുറവശ്ശേരി സ്വദേശി എച്ചിറോത്ത് റഫ്നാസിനെ (22) നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രിതന്നെ ആശുപത്രിയിൽനിന്ന് നാദാപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പേരോട്ടെ സ്ഥലം, ആയുധം വാങ്ങിയ കക്കട്ടിലെ സ്ഥാപനം, പെട്രോൾ വാങ്ങിയ പമ്പ് എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുത്തു. പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിക്കാനായിരുന്നു പ്രതിയുടെ പദ്ധതി എന്നാണ് പൊലീസ് നൽകുന്ന സൂചന. 

വിദ്യാർഥിനി അപകടനില തരണം ചെയ്തില്ല

കോഴിക്കോട്: നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർഥിനി നയിമ അപകടനില പൂർണമായും തരണം ചെയ്തില്ല. ആസ്റ്റർ മിംസ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

വെള്ളിയാഴ്ച്ച തലയിൽ രണ്ട് ശസ്ത്രക്രിയ നടത്തി. തലയോട്ടി തകർന്ന് തലച്ചോറിലേക്ക് കയറിയതടക്കമുള്ളവ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാണ് ഡോക്ടർമാരുടെ ശ്രമം. കൂടുതൽ ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Student hacked: Evidence taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.