കോഴിക്കോട്: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മയക്കുമരുന്നെത്തിക്കുന്ന ഒഡിഷ സ്വദേശി അറസ്റ്റിലായി. കുർദുവിലെ പ്രദീപ്കുമാർ ബഹ്റയെയാണ് (30) കോഴിക്കോട് ഡൻസാഫും പൊലീസും ചേർന്ന് പിടികൂടിയത്. 3.90 കിലോഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് കണ്ടെടുത്തു.
ആന്ധ്രപ്രദേശിലെ മാവോവാദി അധീന പ്രദേശങ്ങളിൽനിന്ന് കഞ്ചാവ് വൻതോതിൽ ശേഖരിച്ച് കേരളത്തിൽ എത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘത്തിൽപെട്ടയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ട്രെയിൻ വഴിയെത്തിക്കുന്ന കഞ്ചാവ് അന്തർസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് വിൽപന നടത്തുന്നത്. മാങ്കാവിലെ രഹസ്യകേന്ദ്രത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് പ്രതിയെ കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്‍റെ നേതൃത്വത്തിൽ ടൗൺ സബ് ഇൻസ്പെക്ടർ ജയശ്രീയാണ് അറസ്റ്റ് ചെയ്തത്.
കിലോഗ്രാമിന് 2,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ 30,000 രൂപ ഈടാക്കിയാണ് വിൽപന നടത്തുന്നത്. കോഴിക്കോട് ഡൻസാഫ് അസി. എസ്.ഐ മനോജ് എടയേടത്ത്, സീനിയർ സി.പി.ഒ കെ. അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, കാരയിൽ സുനോജ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ടൗൺ അസി. എസ്.ഐ മുഹമ്മദ് ഷബീർ, സീനിയർ സി.പി.ഒമാരായ നജീബ് ബിനിൽ കുമാർ, സി.പി.ഒ എം. ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.