ബേപ്പൂർ: അംഗൻവാടിയിൽ നിന്നും ഭക്ഷണം കഴിച്ച ഏഴ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
ബേപ്പൂർ ബി.സി റോഡ്, മാവിൻ ചുവട് ആമക്കോട്ട് വയൽ അംഗൻവാടിയിൽ നിന്നും ബുധനാഴ്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്കാണ് ഛർദിയും വയറിളക്കവും ഉണ്ടായത്.
22 കുട്ടികളുള്ള അംഗൻവാടിയിൽ ബുധനാഴ്ച ഹാജരായ 21 കുട്ടികളിൽ ഏഴുപേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അംഗൻവാടി സന്ദർശിച്ചു. മുത്താറി, ശർക്കര തുടങ്ങിയവ പരിശോധനക്കായി കൊണ്ടുപോയി.
ഭക്ഷ്യസുരക്ഷ വകുപ്പിൽ നിന്നും അനുമതി ലഭിച്ചതിനുശേഷം മാത്രമേ കുട്ടികൾക്ക് ഭക്ഷണം തയാറാക്കി നൽകാവൂ എന്ന ഉത്തരവ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.