വടകര: പുത്തൂര്‍ ഹയർസെക്കന്‍ഡറി സ്കൂളിനോട് ചേര്‍ന്ന് നിർമിച്ച നഗരസഭ സ്റ്റേഡിയത്തില്‍ സ്കൂൾ കെട്ടിടം നിർമിക്കാനുള്ള നീക്കം വിവാദത്തില്‍. സംസ്ഥാനസര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്നു കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം പണിയുന്നത്. നൂറുകണക്കിന് കുട്ടികള്‍ വോളിബാള്‍, ഫുട്ബാള്‍, ക്രിക്കറ്റ് പരിശീലനത്തിനായും പ്രദേശത്തിന് പുറത്തുള്ള വിദ്യാലയങ്ങള്‍ കായികമത്സരങ്ങള്‍ നടത്താനും ഈ ഗ്രൗണ്ടിനെയാണ് ആശ്രയിച്ചിരുന്നത്. ജില്ല കായികമേളയടക്കം നടന്ന സ്റ്റേഡിയം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കായികപ്രേമികളില്നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
നഗരപരിധിയില്‍ നാരായണ നഗരം സ്റ്റേഡിയം കഴിഞ്ഞാല്‍ മികച്ച സൗകര്യമുള്ള സ്റ്റേഡിയമാണ് പുത്തൂരിലുള്ളത്. സ്കൂള്‍ കെട്ടിടം നിർമിക്കാന്‍ മറ്റു ധാരാളം സ്ഥലങ്ങള്‍ ഉണ്ടായിട്ടും സ്റ്റേഡിയം വെട്ടിമുറിച്ച് കെട്ടിടം നിർമിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് കായികപ്രേമികള്‍.
വിദ്യാഭ്യാസവകുപ്പിെൻറ കീഴില്‍ സ്കൂളിന് സമീപത്തുതന്നെ സൗകര്യപ്രദമായ സ്ഥലങ്ങളും പൊളിഞ്ഞുവീണ നിരവധി കെട്ടിടങ്ങളും ഉണ്ടെന്നിരിക്കെ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്താതെ സ്റ്റേഡിയം വെട്ടിമുറിച്ച് കെട്ടിടം പണിയാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്ന് നീലിമ നടക്കുതാഴ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡൻറ് രാജീവന് പറമ്പത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.