ബേപ്പൂർ തുറമുഖ സംരക്ഷണം: എം.ഡി.എഫ് സമരത്തിന് തുടക്കം

കോഴിക്കോട്: ബേപ്പൂർ തുറമുഖം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ െഡവലപ്മൻെറ് ഫോറത്തി‍ൻെറ നേതൃത്വത്തിൽ 'സേവ് ബേപ്പൂർ പോർട്ട്' സമരത്തിന് തുടക്കം കുറിച്ചു. ബേപ്പൂർ തുറമുഖ വളപ്പിൽ നടന്ന സമരം ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രക്ഷോഭത്തി‍ൻെറ ലോഗോ പ്രകാശനം കെ. മൊയ്തു നിർവഹിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തുറമുഖങ്ങളിലൊന്നായ ബേപ്പൂർ അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്ന സാഹചര്യത്തിലാണ് സമരത്തിന് തുടക്കം കുറിച്ചതെന്ന് ഫോറം അറിയിച്ചു. എം.ഡി.എഫ് പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. മാരിടൈം വിദഗ്ധൻ വി. വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. ഉണ്ണി ബേപ്പൂർ, മുസ്തഫ കൊമ്മേരി, എ.വി. മൻസൂർ, ആസിഫ് ജന്നത്ത്, ഒ.പി. രാജൻ, ഒ. ഉമ്മർ ഫാറൂഖ്, െഷയ്ക്ക് ഷാഹിദ്, സുഭാഷ് പൊത്തഞ്ചേരി, പി. അക്ബർ, മുൻഷീദ് അലി, ഹാഷിം കടാക്കലകം, മൊയ്തീൻ ചെറുവണ്ണൂർ, അഡ്വ. ടി.കെ. പ്രദീപ് കുമാർ, കെ.എം. ഹനീഫ, സി.പി. ഹസ്സൻ എന്നിവർ സംസാരിച്ചു. ബേപ്പൂർ തുറമുഖത്തെ അവഗണിച്ചു നശിപ്പിക്കുന്ന കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. മാത്യുവിനെ പദവിയിൽനിന്ന് പുറത്താക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാർ കോടിക്കണക്കിന് രൂപയുടെ െക്രയിനുകളും ഉപകരണങ്ങളും ബേപ്പൂരിലേക്ക് വാങ്ങി. എന്നാൽ, ഇത് ഉപയോഗിക്കേണ്ട സാഹചര്യം ഒരുക്കിയില്ല. െക്രയിനുകളും യന്ത്രസാമഗ്രികളും തുരുമ്പുപിടിച്ച് നശിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. bapore ബേപ്പൂർ തുറമുഖം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ െഡവലപ്മൻെറ് ഫോറത്തി‍ൻെറ നേതൃത്വത്തിൽ 'സേവ് ബേപ്പൂർ പോർട്ട്' സമരത്തിന് തുടക്കമായപ്പോൾ save bapore logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.