കോഴിക്കോട്: പട്ടേൽതാഴം പ്രസ്റ്റീജ് പബ്ലിക് സ്കൂൾ അധികൃതരുടെ തെറ്റായ നിലപാടുകൾക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും ബുധനാഴ്ച സ്കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സ്കൂൾ പാരൻറ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് ദുരിതകാലത്ത് ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് നിരവധി വിദ്യാർഥികളെയാണ് സ്കൂൾ അധികൃതർ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയത്. ക്ലാസ് ഓൺലൈനായാണ് നടക്കുന്നത് എന്നതിനാൽ ഫീസിൽ കുറവ് വരുത്തണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നിലവിൽ ആദ്യഗഡു ഫീസ് അടക്കുന്നവരോട് നിശ്ചിത ദിവസത്തിനുള്ളിൽതന്നെ അടുത്ത ഗഡുവും അടക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സ്കൂൾ അധികൃതരുടെ തെറ്റായ നിലപാടുകൾക്കെതിരെ ജില്ല കലക്ടർ, ഡി.ഇ.ഒ, ബാലാവകാശ കമീഷൻ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. യൂനുസ് ഹാനി, ഇർഷാദ്, പി.വി. മുഹസിൻ, ജവാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.