കുന്ദമംഗലം: നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇൗങ്ങാപ്പുഴ കക്കാട് സ്വദേശി ചാമപുരയിൽ സക്കറിയയെ (37) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മോഷണക്കുറ്റത്തിന് സക്കറിയ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പ് കുന്ദമംഗലം മുറിയനാൽ മലബാർ ഹാർഡ്വെയറിൽ മോഷണം നടന്നതിനെ തുടർന്ന് കോഴിക്കോട് സിറ്റി െഡപ്യൂട്ടി കമീഷണർ സുജിത് ദാസിൻെറ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. നോർത്ത് അസി.കമീഷണർ അഷ്റഫിൻെറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെട്ട ഈ അന്വേഷണ സംഘം സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും അടുത്തിടെ ജയിലിൽനിന്ന് പുറത്തിറങ്ങിയ മോഷണ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തതിൽ നിന്നാണ് സക്കറിയയെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൊടുവള്ളി മാനിപുരത്തുനിന്ന് കുന്ദമംഗലം സബ് ഇൻസ്പെക്ടർ ശ്രീജിത്തിൻെറ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും പ്രത്യേക അന്വേഷണ സംഘവും കൂടി കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ കുന്ദമംഗലത്തെ മോഷണം പ്രതി സമ്മതിച്ചതായി കുന്ദമംഗലം ഇൻസ്പെക്ടർ ജയൻ ഡൊമിനിക് പറഞ്ഞു. ജില്ലയിൽ നടന്ന മറ്റു മോഷണ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് ഡി.സി.പി സുജിത് ദാസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.