കോഴിക്കോട്: കോവിഡ് സമൂഹവ്യാപന പശ്ചാത്തലത്തിൽ കോർപറേഷൻ ആരോഗ്യവകുപ്പിൻെറ പരിശോധന കർശനമാക്കി. മിഠായിതെരുവിലും വലിയങ്ങാടിയിലും നടത്തിയ പരിേശാധനയിൽ 28 പേർക്ക് മാസ്ക് ധരിക്കാത്തതിന് പിഴയിട്ടു. സാനിെറ്റെസർ ഉൾപ്പെടെ സംവിധാനങ്ങൾ സജ്ജീകരിക്കാത്തതിന് മിഠായിതെരുവിലെ ഒരു കടയുടെ ലൈസൻസ് റദ്ദാക്കി. വലിയങ്ങാടിയിലെ കടകൾ അഞ്ചുമണിയോടെ അടപ്പിച്ചു. ബീച്ചിൽ നിയമം ലംഘിച്ചെത്തിയവർക്കെതിരെ നടപടികൾ സ്വീകരിച്ചതായി കോവിഡ് എൻഫോഴ്സ്മൻെറ് സ്ക്വാഡ് ലീഡർ സി.കെ. വത്സൻ അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിശാധനക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ. പ്രമോദ്, കെ.സി. മുരളീധരൻ, കെ.ഷമീർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.