മോറിസ് കോയിൻ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ: മോറിസ് കോയിൻ തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശിയും കോയമ്പത്തൂർ സിദ്ധാപുതൂരിൽ താമസക്കാരനുമായ പി.കെ. രഞ്ജിത്തിനെയാണ് എ.സി.പി പി.പി. സദാനന്ദൻ അറസ്റ്റുചെയ്തത്. സ്റ്റഡി മോജോ എന്ന പേരിൽ ഇ- ലേണിങ് ആപ്ലിക്കേഷനുണ്ടാക്കിയാണ് മണി ചെയിൻ മാതൃകയിൽ തട്ടിപ്പ് തുടങ്ങിയത്. നേരത്തെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നയാളാണ്. ഭൂരിഭാഗം തുകയും ആദ്യം ചേർന്നവർക്ക് വിതരണം ചെയ്തെങ്കിലും അവസാനഘട്ടത്തിലുള്ളവർക്ക് പണം നൽകിയില്ല. ഈ കേസിൽ കണ്ണൂരിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി. ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ് സ്വദേശി ജൂനിയർ കെ. ജോഷിയെ (45) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 1,826 കോടിയോളം രൂപയാണ് തട്ടിപ്പുസംഘം പിരിച്ചെടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് എൽ.ആർ ട്രേഡിങ്, മോറിസ് കോയിൻ എന്നീ വെബ്സൈറ്റുകളുടെ ഡേറ്റബേസ് കോയമ്പത്തൂരിലുള്ള കമ്പനിയിൽനിന്ന് കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.