മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക്‌ പീഡനം: പ്രതിക്ക്‌ 20 വർഷം കഠിനതടവ്

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. മാങ്ങാനം സ്വദേശി വിഷ്‌ണുവിനെയാണ്‌ (25) കോട്ടയം അഡീഷനൽ ജില്ല കോടതി -ഒന്ന്‌ (പോക്‌സോ കോടതി) ജഡ്‌ജി കെ.എൻ. സുജിത്ത്‌ ശിക്ഷിച്ചത്‌. 2015 ഡിസംബർ മുതൽ 2017 മേയ്‌ വരെയുള്ള കാലയളവിലാണ്‌ പീഡനത്തിന്‌ ഇരയായത്‌. ഈസ്റ്റ് പൊലീസ് സ്‌റ്റേഷൻ ചുമതല ഉണ്ടായിരുന്ന ചൈത്ര തെരേസ (ഐ.പി.എസ്), ഈസ്റ്റ് സി.ഐ അനീഷ്‌ വി. കോര എന്നിവരാണ്‌ കേസ്‌ അന്വേഷിച്ചത്‌. പോക്സോ ആക്‌ടിന്‍റെ ആറാം വകുപ്പും, 376(2) (എഫ്‌) വകുപ്പും പ്രകാരമാണ്‌ പ്രതിക്ക്‌ ശിക്ഷ വിധിച്ചത്‌. പ്രോസിക്യൂഷന്‌ വേണ്ടി അഡ്വ. എം.എൻ. പുഷ്‌കരൻ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.