ചങ്ങനാശ്ശേരി: കുറിച്ചിയിലെ പുഞ്ചകൃഷി ചെയ്യുന്ന നെല്‍പ്പാടങ്ങളില്‍ മങ്കൊമ്പ് കീട നിരീക്ഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. പല പാടശേഖരങ്ങളിലും കുഴല്‍ പുഴുവിന്‍റെ ആക്രമണം കണ്ടെത്തി. വെള്ളക്കെട്ടുള്ള പാടങ്ങളിലാണ് കുഴല്‍ പുഴുവിന്‍റെ ആക്രമണം സാധാരണയായി കാണുന്നതെന്ന് ഇവർ വിശദീകരിച്ചു. ഇതിനുപരിഹാരമായി പാടത്തു കെട്ടിനില്‍ക്കുന്ന വെള്ളം പുറത്തേക്കൊഴിക്കിക്കളയാൻ നിർദേശിച്ചു. ഇതിലൂടെ കീടനാശിനികള്‍ ഉപയോഗിക്കാതെ പുഴുവിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നറിയിച്ചു. കൂടാതെ പുളി ആധിക്യവും പാടശേഖരങ്ങളിലുണ്ട്. കുമ്മായം, ഡോളമൈറ്റ് എന്നിവ ഉപയോഗിക്കാനും ഇടക്കിടക്ക് വെള്ളംകയറ്റി ഇറക്കാനും നിർദേശിച്ചു. പുളി കൂടുതലുള്ള പാടശേഖരങ്ങളില്‍ വളം സ്‌പ്രേയിങ്ങായി നല്‍കുന്നതും നല്ലതാണെന്നും ഇവർ അറിയിച്ചു. കീടം നിരീക്ഷണ കേന്ദ്രത്തിലെ ടി.ബി. ശ്രീനാഥ്, കെ.എന്‍. ഹരികൃഷ്ണന്‍, കുറിച്ചി കൃഷി ഓഫിസര്‍ ഡോ.എസ്. ദീപ എന്നിവരാണ് സന്ദര്‍ശിച്ചത്. -------- KTL CHR 2 Krishi കുറിച്ചിയിലെ പാടശേഖരങ്ങളില്‍ മങ്കൊമ്പ് കീട നിരീക്ഷണ ഉദ്യോഗസ്ഥർ സന്ദര്‍ശനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.