യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ

കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർകൂടി പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം തെക്കേക്കര കൊച്ചോലിക്കൽ വീട്ടിൽ ഗിരീഷ്കുമാർ (ഗുരുജി -49), തിരുവല്ല വള്ളംകുളം കാവുമുറി പുത്തൻപറമ്പിൽ ഗോപിക വിനീത് (22) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിന് സമീപം കഴിഞ്ഞവർഷം മാർച്ചിലായിരുന്നു സംഭവം. 10 പേരടങ്ങുന്ന സംഘമായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഗിരീഷ്കുമാറിനെതിരെ കോയിപ്രം, തിരുവല്ല എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടിക്കേസുകൾ നിലവിലുണ്ട്. പ്രതികളെ സഹായിച്ചതിനാണ് ഗോപികയെ കേസിൽ പ്രതിചേർത്തത്. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐമാരായ പ്രദീപ് ലാൽ, മനോജ്, സി.പി.ഒമാരായ പ്രവീണോ, രാഗേഷ്, അനീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. KTL GIRISH KUMAR- ഗിരീഷ്‌കുമാര്‍ KTL GOPIKA- ഗോപിക വിനീത് ജാമ്യം റദ്ദാക്കി കഞ്ചാവുകേസ് പ്രതിയെ പിടികൂടി കോട്ടയം: കഞ്ചാവുകേസ് പ്രതിയെ അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം പുളിക്കോട്ടപ്പടി തുണ്ടിയിൽ ജെബി ജയിംസിനെയാണ് (31) അറസ്റ്റ് ചെയ്തത്. കഞ്ചാവുകേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ തൃക്കൊടിത്താനത്ത് സമാന കേസിൽ പ്രതിയായി. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികളുടെ ജാമ്യം റദ്ദാക്കുവാൻ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക് എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയിരുന്നു. ഇതി‍ൻെറ അടിസ്ഥാനത്തിലാണ് നടപടി. പടം KTL JEBY JAMES- ജെബി ജയിംസ് (31)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.