മുണ്ടക്കയം: തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴ നാടിനെ ഭീതിയിലാക്കുകയാണ്. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍, കോരുത്തോട് പഞ്ചായത്തുകളിലാണ് മഴ തകർക്കുന്നത്. അല്‍പസമയം മഴക്ക് ശമനമുണ്ടായെങ്കിലും കനത്തമഴ തന്നെയാണ് മേഖലയിലുണ്ടായത്. പുലര്‍ച്ച രണ്ടോടെ പുല്ലകയാറും മണിമലയാറും അഴുതയാറും കരകവിഞ്ഞൊഴുകി. ഇതേതുടര്‍ന്ന് മുണ്ടക്കയം കോസ്വേ, കൂട്ടിക്കല്‍ ചപ്പാത്തുപാലം, കോരുത്തോട് മൂഴിക്കല്‍ കോസ്വേ എന്നിവ വെള്ളത്തിനടിയിലായി. ജലനിരപ്പ് ഉയര്‍ന്നത് അനാവശ്യപ്രചാരണത്തിനും ഇടയായി. കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം വാര്‍ഡില്‍പെട്ട വെമ്പാലയില്‍ ഉരുള്‍പൊട്ടിയെന്ന വ്യാജപ്രചാരണമാണ് നാടിനെ ഭീതിയിലാഴ്ത്തിയത്. പി.ആര്‍.ഡിക്ക് ലഭിച്ച തെറ്റായ സന്ദേശമാണ് ഇതിനു കാരണമായത്. മാധ്യമ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിലക്കാത്ത ഫോൺവിളികളായിരുന്നു നാടിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയത്. KTL WBL Mazha മൂഴിക്കൽ കോസ്വേ വെള്ളത്തിനടിയിലായപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.