അടിമാലി: അടിമാലി-കുമളി ദേശീയപാതയിൽ . കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയിൽ പുതിയ പാലത്തിന് താഴെ വെള്ളക്കുത്തിന് സമീപം റോഡിന്‍റെ സംരക്ഷണഭിത്തി മുതിരപ്പുഴയാറ്റിലേക്ക് ഇടിയുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കലക്ടർ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. 2018ലെ പ്രളയത്തിൽ തകർന്ന ഭാഗം തന്നെയാണ് വീണ്ടും പുഴയിലേക്ക് ഇടിഞ്ഞത്. ശക്തമായ മഴയിൽ കല്ലാർകുട്ടി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറും തുറന്നിരുന്നു. വെള്ളത്തിന്‍റെ അതിസമ്മർദമാണ് സംരക്ഷണഭിത്തി തകരാൻ കാരണം. 2018ലെ പ്രളയത്തിൽ പനംകുട്ടിമല രണ്ടായി പിളരുകയും നിരവധി കുടുംബങ്ങളെ മാറ്റി പ്പാർപ്പിക്കുകയും ചെയ്തിരുന്നു. സമാന സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നതായി നാട്ടുകാർ ഭയക്കുന്നു. അതിതീവ്രമഴയാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. TDG Adimali road അടിമാലി-കുമളി ദേശീയപാതയിൽ റോഡിന്‍റെ സംരക്ഷണഭിത്തി തകർന്ന് പുഴയിൽ പതിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.