കോട്ടയം: വേർതിരിക്കലുകളുടെ കാലത്ത് സഹോദര സമുദായങ്ങളെ ചേർത്തിരുത്തി സൗഹൃദ ജുമുഅ നിസ്കാരം. കോട്ടയം സഫാ മസ്ജിദിന്റെ നേതൃത്വത്തിൽ ജുമുഅക്കുശേഷം സൗഹൃദ സംഗമവും നടത്തി. വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരുടെ സാന്നിധ്യത്തിൽ നടന്ന ജുമുഅ നമസ്കാരത്തിന് മൗലവി സലീം കോട്ടയം നേതൃത്വംനൽകി. അകലം കുറക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഏറെയുണ്ടെങ്കിലും പുതിയ ലോകക്രമത്തിൽ അകൽച്ച കൂടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു. വീടകങ്ങളിൽനിന്നുതന്നെ അകൽച്ച ആരംഭിക്കുന്ന സ്ഥിതിയാണ്. ബഹുസ്വരതയെ അംഗീകരിക്കാനുള്ള വിശാലമായ കാഴ്ചപ്പാട് ആർജിച്ചാൽ വിഭാഗീയതയുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും സലീം കോട്ടയം പറഞ്ഞു. മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ വേർതിരിവുകൾക്കപ്പുറം മനസ്സുകൾ ഒന്നിക്കണമെന്ന് കോട്ടയം സി.എസ്.ഐ അസൻഷൻ പള്ളി അസി. വികാരി ഫാ. അനുരൂപ് സാം സൗഹൃദസംഗമത്തിൽ പറഞ്ഞു. ഇത്തരം കൂട്ടായ്മകൾക്ക് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബങ്ങളിൽനിന്ന് ആരംഭിക്കുന്ന അകൽച്ച സമൂഹത്തിലേക്ക് പടരുന്ന സ്ഥിതിയുണ്ടെന്ന് സൂര്യകാലടിമനയിലെ പരമേശ്വരൻ ഭട്ടതിരിപ്പാട് പറഞ്ഞു. സഫാ മസ്ജിദ് ഇമാം മൗലവി സലീം കോട്ടയം, കോട്ടയം എം.ടി സെമിനാരി സ്കൂൾ ഹെഡ്മാസ്റ്റർ മോൻസി ജോർജ്, ഇറഞ്ഞാൽ റെസിഡന്‍റ് അസോ. പ്രസിഡന്‍റ് എന്‍.വി. പ്രദീപ്കുമാര്‍, ഇറഞ്ഞാൽ ദേവീക്ഷേത്രം സെക്രട്ടറി ബാലകൃഷ്ണൻ, വെൽഫെയർ പാർട്ടി കോട്ടയം ജില്ല പ്രഡിഡന്‍റ് സണ്ണി മാത്യു, കോട്ടയം നഗരസഭ മുൻ ചെയർമാൻ കെ.ആർ.ജി. വാര്യർ, സഫാ മസ്ജിദ് പ്രസിഡന്‍റ് മുഹമ്മദ് റാഫി, സെക്രട്ടറി അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. KTG JUMMA SAFFA കോട്ടയം സഫാ മസ്ജിദിന്റെ നേതൃത്വത്തിൽ നടന്ന സൗഹൃദ സംഗമത്തിൽ കോട്ടയം സി.എസ്.ഐ അസൻഷൻ പള്ളി അസി. വികാരി ഫാ. അനുരൂപ് സാം സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.