രാമപുരം: പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞിയില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് നിസ്സാരപരിക്ക്. കുഴിവേലി വളവില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഇവരെ കരിങ്കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയില്‍നിന്നും തിടനാട്ടിലെ കോഴിഫാമിലേക്ക് കോഴിത്തീറ്റിയുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വിലയിരുത്തുന്നത്. കോഴിത്തീറ്റി മറ്റൊരു ലോറിയിലേക്ക് മാറ്റിയശേഷം ലോറി അപകടസ്ഥലത്തുനിന്ന് നീക്കി. പാലാ-തൊടുപുഴ റോഡ് സ്ഥിരം അപകടമേഖലയാണ്. രണ്ടുവര്‍ഷത്തിനിടയില്‍ മുപ്പതോളം വാഹനങ്ങള്‍ ഇവിടെ വളവില്‍ മറിഞ്ഞിട്ടുണ്ട്. റോഡ് നിർമാണത്തിലെ അപാകതയും ഒരു വശത്തേക്ക് നിരങ്ങിനീങ്ങുന്ന ടാറിങുമാണ് അപകടത്തിനിടയാക്കുന്നത്. നേരെയുള്ള റോഡിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് വലിയവളവ് മനസ്സിലാക്കാന്‍ സാധിക്കാത്തതും അപകടത്തിനിടയാക്കുന്നുണ്ട്. പടം: കുറിഞ്ഞിയിൽ അപകടത്തിൽ മറിഞ്ഞ ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.