തൊടുപുഴ: ചീനിക്കുഴിയിൽ മകനെയും മരുമകളെയും കൊച്ചുമക്കളെയും വയോധികൻ മുറിക്കുള്ളിൽ അടച്ചിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ പ്രതി ആലിയേകുന്നേൽ ഹമീദിനെതിരെയാണ് അന്വേഷണ സംഘം മുട്ടം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മാർച്ച് 19ന് രാത്രി 12.30നാണ് സംഭവം. ആലിയേകുന്നേൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (ഷിബു -50), ഫൈസലിന്റെ ഭാര്യ ഷീബ (45), ഇവരുടെ മക്കളായ മെഹ്റിൻ (16), അസ്ന (11) എന്നിവരെ ഫൈസലിന്‍റെ പിതാവ് ഹമീദ് (79) തീവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മകനുമായുള്ള സ്വത്ത് തർക്കവും തുടർന്നുണ്ടായ പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. നാർകോട്ടിക് ഡിവൈ.എസ്.പി എ.ജി. ലാലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയക്കിയത്. പ്രതി മുട്ടം ജയിലിലാണ്. TDG KOLLAPPETTA FYZALUM FAMILIYUM കൊല്ലപ്പെട്ട ഫൈസലും കുടുംബവും TDG PRATHI HAMEED ഹമീദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.