പ്രവാചകനെ നിന്ദിച്ചതിൽ പ്രതിഷേധിച്ച് പ്രമേയം അവതരിപ്പിച്ചു

എരുമേലി: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച സംഘ്പരിവാർ പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മഹല്ല മുസ്ലിം ജമാഅത്ത് പരിപാലന സമിതി പ്രധാനമന്ത്രിയോടും കേന്ദ്ര-സംസ്ഥാന സർക്കാറുകളോടും ആവശ്യപ്പെട്ടു. പ്രവാചകനെ നിന്ദിച്ചവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാതെ മൗനംപാലിക്കുന്ന കേന്ദ്രസർക്കാറി‍ൻെറ നടപടി അപലപനീയവും നിരുത്തരവാദിത്തപരവുമാണെന്നും യോഗം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. ജമാഅത്ത് പ്രസിഡന്‍റ് പി.എ. ഇർഷാദ്, സെക്രട്ടറി സി.എ.എം. കരീം, ഇമാം ഹാമിദ് ഖാൻ ബാഖഫി, സി.യു. കരീം, നിസാർ പ്ലാമൂട്ടിൽ, ഫൈസൽ മാവുങ്കൽപുരയിടം, ഷിഹാബ്, കരീം വെട്ടിയാനിക്കൽ, അൻസാരി പാടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.