വോട്ടര്‍ പട്ടിക പുതുക്കല്‍; അപേക്ഷകളിലും പരാതികളിലും 25നകം തീർപ്പ്

കൊല്ലം: വോട്ടര്‍പട്ടിക പുതുക്കുന്നതിനായി ലഭിച്ച എല്ലാ അപേക്ഷകളിലും പരാതികളിലും ഡിസംബര്‍ 25നകം തീര്‍പ്പുണ്ടാക്കണമെന്ന് നിർദേശം. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിലവിലെ അപേക്ഷകളുടെ തീര്‍പ്പാക്കല്‍ സംബന്ധിച്ച് വിലയിരുത്തുന്നതിനും ചേര്‍ന്ന യോഗത്തിൽ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ കെ. ബിജുവാണ് ഈ നിർദേശം നൽകിയത്. കലക്ടര്‍ അഫ്‌സാന പര്‍വീൺ യോഗത്തിൽ പങ്കെടുത്തു.

കൃത്യമായ നിബന്ധനകള്‍ പാലിച്ച് മാത്രമേ വോട്ടര്‍ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനും പാടുള്ളൂ. ഇലക്ടറല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്ന ഫോട്ടോക്ക് വ്യക്തത ഉറപ്പാക്കണം. വോട്ടര്‍മാര്‍ക്ക് കൃത്യമായി വിവരങ്ങള്‍ കൈമാറുന്നതില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും ബിജു നിർദേശിച്ചു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനും അനര്‍ഹമായി ഉള്‍പ്പെട്ടവരെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ അറിയിക്കാനും 18 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Update of voter list; Appeals and complaints will be resolved within 25 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.