നീണ്ടകരയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതംകൃഷ്ണയുടെ വീട് മന്ത്രി ഷിബു ബേബിജോൺ സന്ദർശിക്കുന്നു
കൊല്ലം: കടലില്‍കാണാതായ ഗൗതംകൃഷ്ണയ്ക്കായി ഊര്‍ജിത തിരച്ചില്‍ നടപടികള്‍ തുടര്‍ന്നുവരുന്നതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തീരദേശപൊലീസ്, കോസ്റ്റ്ഗാര്‍ഡ് എന്നിവയും ഫിഷിങ് പെട്രോള്‍-സ്പീഡ് ബോട്ടുകള്‍, ലൈഫ്ഗാര്‍ഡുകള്‍, കോസ്റ്റല്‍പൊലീസ് ബോട്ടുകള്‍ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍.
ഗൗതം കൃഷ്ണ
ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കടല്‍, പൊഴിമുഖം, വ്യോമമാര്‍ഗം എന്നിങ്ങനെയും തിരച്ചില്‍ പുരോഗമിക്കുകയാണ്. കാലാവസ്ഥയും സമുദ്രപ്രവാഹം സംബന്ധിച്ച വിവരങ്ങളും അടിസ്ഥാനമാക്കി തിരച്ചില്‍മേഖലകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. തുറമുഖങ്ങള്‍, തീരപ്രദേശങ്ങള്‍, സമീപജില്ലകളിലേക്കും ജാഗ്രതനിര്‍ദേശം നല്കി.
ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നീണ്ടകരയില്‍ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന ഏകോപനനടപടികള്‍ സ്വീകരിച്ച് വരുന്നതായി അഡീഷനല്‍ ഡയറക്ടര്‍ സ്മിത ആര്. നായര്‍ പറഞ്ഞു.
ചവറ: നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയായ ഗൗതംകൃഷ്ണയെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് വനം മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ഗൗതമിന്റെ മാതാവ് രേഷ്മയെ സന്ദര്‍ശിച്ചതിനു ശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളും തിരച്ചിലിനായുണ്ട്. കടല്‍ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ദുരന്തനിവാരണ നടപടിക്രമങ്ങള്‍ പരിഷ്കരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവുറ്റ സംവിധാനങ്ങളും പരിഗണനയിലാണ്. മത്സ്യത്തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും ശ്രമിക്കും. മറൈന്‍ എയര്‍ ആംബുലന്‍സുകള്‍ ദുരന്തമുഖങ്ങളില്‍ ലഭ്യമാക്കും. ജില്ലയിലെ തീരമേഖലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിന് കലക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. ഫിഷറീസ് ഡയറക്ടർ ചെൽസ സിനി, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് പി. ശിവലാൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് എസ്. മുണ്ടകത്തിൽ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ, കൺവീനർ അഡ്വ. ജസ്റ്റിൻ ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം കൊണ്ടോടിയിൽ മണികണ്ഠൻ, ധീവരസഭ ജില്ല പ്രസിഡന്റ് യു. രാജു തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.