അഞ്ചാലുംമൂട്: സവാരി വിളിച്ചിട്ട് പോകാത്തത്തിന്‍റെ വിരോധത്തിൽ ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കുരീപ്പുഴ സുനിതാഭവനിൽ സുനിൽകുമാറിനെ (48) ആണ് അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കുരീപ്പുഴ സ്വദേശികളായ സുനിൽകുമാറും തുളസീധരൻ പിള്ളയും കഴിഞ്ഞ ദിവസം ഉച്ചയോടെ കുരീപ്പുഴ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സജിത്തിനെ സവാരി വിളിച്ചു. തിരക്ക് കാരണം സവാരി പോകാൻ തയാറായില്ല. ഇതിന്‍റെ വിരോധത്തിൽ വൈകീട്ട് ഇരുവരും ഓട്ടോസ്റ്റാൻഡിലെത്തുകയും സജിത്തിനെ മർദിക്കുകയും കല്ലുകൊണ്ട് തലക്കിടിക്കുകയും ചെയ്തു. പരിക്കേറ്റ സജിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. അഞ്ചാലുംമൂട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സി.ഐ സി. ദേവരാജന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.