ഓപറേഷൻ പി ഹണ്ട് ഫോൺ മാറ്റിയ സംഭവം; എസ്.ഐയുമായി തെളിവെടുപ്പ്

കൊല്ലം: ഓപറേഷൻ പി ഹണ്ടിൽ പിടിച്ചെടുത്ത മൊബൈൽ ഫോണിന് പകരം മറ്റൊരെണ്ണം വെച്ച് പ്രതിക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ എസ്.ഐയുമായി തെളിവെടുപ്പ് നടത്തി. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ മയ്യനാട് കൂട്ടിക്കട സ്വദേശി ഷൂജയെയാണ് ജില്ല ക്രൈംബ്രാഞ്ച് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്. പരവൂർ സ്റ്റേഷനിലും ഫോൺ കൈമാറിയ യുവാവ് ജോലി ചെയ്ത സ്ഥലത്തും തെളിവെടുപ്പ് നടത്തി. എസ്.ഐ ഫോൺ നൽകിയതെന്ന് പറയുന്ന യുവാവ് മറ്റൊരു കേസിൽ ജയിലിലാണ്. ഇയാളെക്കൂടി തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയശേഷം രണ്ടുപേരെയും ഒന്നിച്ച് തെളിവെടുപ്പ് നടത്തും. എസ്.ഐയെ രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചെങ്കിലും ഒരുദിവസം കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.