ചിത്രം - കൊല്ലം: മത്സ്യഫെഡിന്‍റെ അന്തിപ്പച്ചയിലെ വരുമാനത്തിൽനിന്ന് ഒരു കോടിയോളം രൂപ തിരിമറി നടത്തിയ കേസിൽ മത്സ്യഫെഡ് ജൂനിയർ അസിസ്റ്റന്‍റ് പിടിയിലായി. ഒളിവിലായിരുന്ന കരുനാഗപ്പള്ളി ആദിനാട് തെക്ക് കരിച്ചാഴി ചിറയിൽ വീട്ടിൽ അനിമോൻ (46) ആണ് പിടിയിലായത്. ശക്തികുളങ്ങരയിലെ പ്രീ പ്രോസസിങ് സെന്‍ററിൽ ജൂനിയർ അസിസ്റ്റന്‍റായി ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിമുതൽ സെപ്റ്റംബർവരെ ഫിഷറീസ് വകുപ്പിന്‍റെ അന്തിപ്പച്ച വാഹനത്തിൽനിന്ന് ലഭിച്ച വിറ്റുവരവ് കുറച്ചു കാണിച്ചാണ് ഇയാളും സഹായി മഹേഷും 94 ലക്ഷം രൂപ തിരിമറി നടത്തിയത്. ഓഡിറ്റിങ്ങിലാണ് ഭീമമായ തുക തട്ടിപ്പ് നടത്തിയതായി വെളിപ്പെട്ടത്. ശക്തികുളങ്ങര പ്രീ പ്രോസസിങ് സെന്‍റർ മാനേജർ നൽകിയ പരാതിയിൽ കേസ് എടുത്തതറിഞ്ഞ് പ്രതികൾ രണ്ടുപേരും ഒളിവിൽ പോയി. ഒന്നാം പ്രതി മഹേഷിനെ ബന്ധുവീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. കൊല്ലം അസി. പൊലീസ് കമീഷണർ എ. അഭിലാഷിന്‍റെ നിർദേശാനുസരണം ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസാണ് അനിമോനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.