കാസർകോട്ട് ഭീഷണിയാകുമോ ചെറുപാർട്ടികൾ?

കാസർകോട്: ചെറുപാർട്ടികളുടെ സാന്നിധ്യം ഭീഷണിയാകുമോ മുന്നണികൾക്ക്? വലുപ്പത്തിൽ ചെറുതാണെങ്കിലും ജില്ലയിൽ ജില്ല, ഡിവിഷൻ, ഗ്രാമ പഞ്ചായത്ത് വാർഡുകൾ തുടങ്ങി നൂറോളം സീറ്റുകളിൽ ചെറുപാർട്ടികൾ മത്സരിക്കുന്നുണ്ട്. ഇവയുടെ സാന്നിധ്യം ചെറുതല്ലാത്ത വിധം സ്വാധീനം ചെലുത്തുന്നുണ്ട്. ജില്ല പഞ്ചായത്ത് ചെങ്കള ഡിവിഷനിൽ 700ൽപരം ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്.

കഴിഞ്ഞ തവണ ചെങ്കള ഡിവിഷനിൽ സ്ഥാനാർഥികളില്ലാതിരുന്ന വെൽെഫയർ പാർട്ടി, എസ്.ഡി.പി.െഎ, പി.ഡി.പി എന്നിവ ഇത്തവണ മത്സരിക്കുന്നുണ്ട്. എസ്.ഡി.പി.െഎ രണ്ടായിരത്തോളം വോട്ടുകളാണ് ചെങ്കളയിൽ പ്രതീക്ഷിക്കുന്നത്. വെൽെഫയർ പാർട്ടിയുടെ ജില്ലയിലെ പ്രധാന സ്വാധീനമേഖലയും ചെങ്കളയാണ്. ഇൗ പാർട്ടികൾക്ക് ലഭിച്ചേക്കാവുന്ന വോട്ട് എൽ.ഡി.എഫിെൻറ കണക്കിൽ കിഴിവു വരുന്നതല്ല. കഴിഞ്ഞതവണ ഇൗ പാർട്ടികൾ യു.ഡി.എഫിനു പരസ്യപിന്തുണ നൽകിയിരുന്നില്ലെങ്കിലും ഈ കക്ഷികളുടെ വോട്ടുകളിൽ ഒരു ഭാഗം യു.ഡി.എഫിനു ലഭിക്കേണ്ടിയിരുന്നതാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു.

ആകെയുള്ള 17 ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ വെൽെഫയർ പാർട്ടി 2, എസ്.ഡി.പി.െഎ 3, പി.ഡി.പി 5 സീറ്റുകളിൽ മത്സരിക്കുന്നു. ഗ്രാമപഞ്ചായത്തുകളിൽ വെൽെഫയർ പാർട്ടി ഏഴു സീറ്റുകളിൽ മത്സരിക്കുന്നു. എസ്.ഡി.പി.െഎ-43, പി.ഡി.പി-7 എന്നീ വാർഡുകളിലാണ് മത്സരിക്കുന്നത്. ഉദുമ ഗ്രാമപഞ്ചായത്തിൽ കൊപ്പൽ വാർഡിൽ മത്സരിക്കുന്ന വെൽെഫയർ പാർട്ടി സ്ഥാനാർഥി പി.കെ. അബ്ദുല്ലയുടെ മത്സരം ശ്രദ്ധേയമാവുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ വെൽെഫയർ പാർട്ടി-2, എസ്.ഡി.പി.െഎ-6, പി.ഡി.പി-3 എന്നിങ്ങനെയാണ് മത്സരിക്കുന്നത്.

Tags:    
News Summary - Will small parties threaten in Kasargod?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.