കാഞ്ഞങ്ങാട്: പതിനേഴുകാരിയെ അഞ്ചുപേർ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പോക്സോ കേസുകൾ രജിസ്ടർ ചെയ്തു. അഞ്ച് പ്രതികളിൽ ഓട്ടോഡ്രൈവർമാരടക്കമുള്ള മൂന്നുപേരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.
മാനസികമായി പ്രയാസമനുഭവിച്ച് വരുന്ന ഇരയെ, അത് മുതലെടുത്താണ് പീഡനത്തിനിരയാക്കിയത്. ചൈൽഡ് ലൈൻ വഴി പരാതിയെത്തിയതോടെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. കൂട്ടപ്പുന്നയിലെ നൗഷാദ് (39), പെരുമ്പള ഷെരീഫ് (40), കോട്ടിക്കുളത്തെ സാലിഖ് (29) എന്നിവരാണ് പിടിയിലായത്. നൗഷാദും ഷെരീഫും ഓട്ടോ ഡ്രൈവറും സാലിഖ് പച്ചക്കറികടയിലുമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.