ആലങ്ങാട്: ഡ്യൂട്ടിക്കിടെ വെറ്ററിനറി ഡോക്ടറെ സാമൂഹിക വിരുദ്ധർ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ആലങ്ങാട് വെറ്ററിനറി ആശുപത്രിയിലെ ഡോക്ടറായ ചന്ദ്രകാന്തിനാണ് (28) മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആലങ്ങാട് നീറിക്കോട് കോളനിപ്പടിയിലാണ് സംഭവം. വീട്ടുപടിക്കൽ ചികിത്സയുടെ ഭാഗമായി രാത്രി എമർജൻസി സർവിസിലുള്ള ഡോ. ചന്ദ്രകാന്ത് പോകുന്നതിനിടെ കോളനിപ്പടി ഭാഗത്ത് മൂന്ന് പേരടങ്ങുന്ന സംഘം വാഹനം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആളുകൾ ഓടിക്കൂടിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. തലക്ക് പരിക്കേറ്റതിനെ തുടർന്ന് പറവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ബിനാനിപുരം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.