അരൂർ: ആലപ്പുഴ-എറണാകുളം തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ തീരദേശ പാതവഴി കൂടുതൽ ട്രെയിനുകൾ സർവിസ് നടത്തുമെന്ന് റെയിൽവേ അധികൃതർ. ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നാല്, അഞ്ച് പ്ലാറ്റ്ഫോമുകൾ കൂടി നിർമിക്കുന്നത് പരിഗണനയിലാണ്.
റെയിൽപാത ഇരട്ടിപ്പിക്കലിനായി അമ്പലപ്പുഴ-ആലപ്പുഴ, ആലപ്പുഴ-മാരാരിക്കുളം, മാരാരിക്കുളം-തുറവൂർ റീച്ചുകളിൽ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. ഇരട്ടപ്പാത പൂർത്തിയായാൽ തീരദേശ പാതയിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കും.
ഓണത്തിന് ആലപ്പുഴ വഴി ഒരു സ്പെഷൽ ട്രെയിൻ പോലുമില്ലാത്തത് ചർച്ചയായി. ഇതേത്തുടർന്ന് കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ വഴി ഓണക്കാലത്ത് പ്രത്യേക ട്രെയിൻ അനുവദിക്കാൻ റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.