കായംകുളത്ത് കത്തിയ കാറിലെ തീ നിയന്ത്രണവിധേയമാക്കുന്നു
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നവദമ്പതികൾ തലനാരിഴക്ക് രക്ഷപ്പെട്ടു
കായംകുളം: ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച കാറിൽനിന്ന് നവദമ്പതികൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ശഹീദാർ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. എറണാകുളം നെട്ടൂർ സ്വദേശി ആസാദും കൊല്ലം സ്വദേശി ബീമയുമാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം. നെട്ടൂരിലെ വരന്റെ വീട്ടിലെത്തിയശേഷം ഇരുവരും തിരികെ കൊല്ലത്തിന് മടങ്ങുകയായിരുന്നു.
കാറിൽനിന്ന് പുക ഉയരുന്നത് പിന്നാലെ വന്ന വാഹനങ്ങളിലുള്ളവരുടെ ശ്രദ്ധയിൽപെട്ടതാണ് ദുരന്തം ഒഴിവാകാൻ കാരണമായത്. ഇവർ ഹോണടിച്ച് വാഹനം നിർത്തിക്കുകയായിരുന്നു. തുടർന്ന് ദമ്പതികളെ പുറത്തിറക്കി. പരിസരത്തുണ്ടായിരുന്നവർ ഓടിക്കൂടി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. അഗ്നിരക്ഷാസംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പിന്നാലെ വന്ന മറ്റൊരു വാഹനത്തിൽ ദമ്പതികൾ കൊല്ലത്തേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.