സക്കീർ ഹുസൈൻ
ആലപ്പുഴ: വസ്തു പോക്കുവരവ് നടത്താൻ 1,000 രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിന് നാലുവർഷം കഠിനതടവ്. 2013ൽ വെൺമണി വില്ലേജ് ഓഫിസിൽ വില്ലേജ് അസിസ്റ്റന്റായിരുന്ന എ.കെ. സക്കീർ ഹുസൈനെയാണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷ് ശിക്ഷിച്ചത്. സെക്ഷൻ ഏഴുപ്രകാരം മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും പി.സി.ആക്ട് 1988 പ്രകാരം നാലുവർഷം കഠിനതടവും 25,000 രൂപയുമാണ് ശിക്ഷ. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
സ്ഥലമുടമയായ വെൺമണി സ്വദേശി കെ. രാജന്റെ പരാതിയിലാണ് ആലപ്പുഴ വിജിലൻസ് സക്കീർ ഹുസൈനെതിരെ കേസെടുത്തത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.