അമ്പലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയം നിർമാണം ഉടൻ ആരംഭിക്കണമെന്ന് എച്ച്. സലാം എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 9.5 കോടി മുടക്കി പദ്ധതി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ചോദ്യോത്തരവേളയിൽ കായികമന്ത്രി വി. അബ്ദുൽ റഹ്മാൻ മറുപടി നൽകി. ഇ.എം.എസ് സ്റ്റേഡിയം, അമ്പലപ്പുഴ ഗവ. കോളജ് സ്റ്റേഡിയം എന്നിവ സംബന്ധിച്ച് ഉന്നതതല യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കത്തു നൽകിയിരുന്നു. കായികമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 9.5 കോടി മുടക്കി ഫുട്ബോൾ കോർട്ട്, 8 -ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് എന്നിവ നിർമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഭൂമി സംബന്ധമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ജില്ലതല യോഗത്തിൽ പരിഹരിക്കും. ജില്ലതല യോഗത്തിനുശേഷം നിർമാണമാരംഭിക്കും. മറൈൻ ഫിഷറീസ് ബില്ലിനെതിരെ രാജ്ഭവൻ മാർച്ച് ആലപ്പുഴ: കേന്ദ്ര മറൈൻ ഫിഷറീസ് ബില്ലും ബ്ലൂ ഇക്കോണമി നയരേഖയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിന്. ഈ മാസം 10ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കാൻ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വർക്കിങ് കമ്മിറ്റി തീരുമാനിച്ചു. ഈ ദിവസം ജില്ല കേന്ദ്രങ്ങളിലും സമരം നടത്തും. കേന്ദ്രനിയമം പാസായാൽ കേരളത്തിലെ ബഹുഭൂരിപക്ഷം യാനങ്ങൾക്കും 12 നോട്ടിക്കൽ മൈലിനപ്പുറത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. പ്രസാദ്, എലിസബത്ത് അസീസി, കുമ്പളം രാജപ്പൻ, എ.കെ. ജബ്ബാർ, കെ.ജി. ശിവാനന്ദൻ, സോളമൻ വെട്ടുകാട്, ഹഡ്സൺ ഫെർണാണ്ടസ്, കെ. രാജീവൻ, പി. ആൻറണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.