പക്ഷിപ്പനി: നഷ്ടപരിഹാരം അപര്യാപ്തം -ഐക്യതാറാവ് കർഷകസംഘം

ആലപ്പുഴ: പക്ഷിപ്പനിയിൽ താറാവുകർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമെന്ന് ഐക്യതാറാവ് കർഷകസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2014ൽ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് ഇപ്പോഴും മാറ്റമില്ല. അന്ന് 60 ദിവസത്തിന് താഴെയുള്ള താറാവിന് 100രൂപയും അതിന് മുകളിലുള്ളവക്ക് 200 രൂപയുമാണ് നൽകിയത്. 2014ൽ താറാവ് കുഞ്ഞുങ്ങൾക്ക് 18 രൂപയായിരുന്നു വില. അതിപ്പോൾ 23 രൂപയായി വർധിച്ചു. തീറ്റയടക്കമുള്ള സാധനങ്ങൾക്കും ഇരട്ടിയിലധികം തുകയും താറാവിനെ സംരക്ഷിക്കുന്ന തൊഴിലാളിക്ക് ദിവസക്കൂലി 500 രൂപയിൽനിന്ന് 1000 രൂപയായി വർധിച്ചിട്ടുണ്ട്. വലിയ താറാവിന് മാർക്കറ്റിൽ 350 രൂപ വിലയുള്ളപ്പോഴാണ് 200 രൂപ നഷ്ടപരിഹാരം നിശ്ചയിട്ടുള്ളത്. പക്ഷിപ്പനി ബാധിത മേഖലയുടെ ഒരുകിലോമീറ്റർ ചുറ്റളവിലാണ് താറാവിനെയും മറ്റ് പക്ഷികളെയും കൊല്ലുന്നത്. എന്നാൽ, ഈപരിധിക്ക് പുറത്തുള്ള ആയിരക്കണക്കിന് താറാവുകൾ സംരക്ഷിക്കാൻ നടപടിയെടുക്കുന്നില്ല. താറാവ് ഇറച്ചിയും മുട്ടയും അടക്കം നിരോധിച്ചതിനാൽ താറാവുകൾ കാഴ്ചവസ്തുവായി. താറാവുകളെ പ്രത്യേക സ്ഥലത്തിട്ട് സംരക്ഷിക്കാൻ സർക്കാർ തയാറാവണം. െകായ്ത്ത് കഴിഞ്ഞ പാടത്ത് താറാവുകളെ സംരക്ഷിക്കാൻ തീറ്റ സൗജന്യമായി നൽകാൻ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് അഡ്വ.ബി. രാജശേഖരൻ, സെക്രട്ടറി കെ. സാമുവൽ, വൈസ് പ്രസിഡൻറ് കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.