ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ വരട്ടാറിൻെറ പ്രധാന കൈത്തോടായ മുളംതോട്ടിൽ (പഴയ വരട്ടാർ) മാലിന്യം തള്ളുന്നത് പതിവാകുന്നു. മുളംതോട് വരട്ടാറിലേക്ക് എത്തുന്ന നാലാംവാർഡിൽ വടുതലപ്പടി ഭാഗത്താണ് അറവ്, കോഴി മാലിന്യങ്ങളും മത്സ്യവ്യാപാരികൾ ഉപയോഗശൂന്യമായ മത്സ്യവും തള്ളുന്നത്. മാലിന്യങ്ങൾ കെട്ടിക്കിടന്ന് അഴുകി പുഴുവരിച്ചനിലയിലാണ്. എം.സി റോഡിൽ പ്രാവിൻകൂട്-ഇരമല്ലിക്കര റോഡിന് സമീപമാണിത്. ഇതുവഴി പോകുന്ന യാത്രക്കാരും അടുത്ത് താമസിക്കുന്നവരും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ആഹാരം കഴിക്കാൻപോലും പറ്റാത്ത അവസ്ഥയാണെന്ന് അയൽവാസികൾ പറയുന്നു. മഴയത്തും കാറ്റ് വീശുമ്പോഴും ദുർഗന്ധം ഏറുകയാണ്. മുളംതോടിൻെറ വിവിധയിടങ്ങളിലും നവീകരിച്ച വരട്ടാറിലും മാലിന്യം തള്ളുന്നുണ്ട്. മാലിന്യം അഴുകി വെള്ളത്തിൻെറ നിറം മാറിയിട്ടുണ്ട്. ഇവിടെ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ചിത്രം: AP52 Mulamthodu Malinyam മുളംതോട്ടിൽ വടുതല പടിഭാഗത്ത് മാലിന്യം തള്ളിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.