പിടിവിട്ടുപോയ രാജിക്കത്തിൻെറ ടെൻഷൻ മാറി; ജ്യോതിപ്രഭക്ക് പ്രസിഡന്‍റായി തുടരാം ആറാട്ടുപുഴ: പിടിവിട്ടുപോയ രാജിക്കത്തിനെക്കുറിച്ച ആശങ്കക്ക് വിരാമം. മുതുകുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ജ്യോതിപ്രഭക്ക് സ്ഥാനത്ത് തുടരാൻ തീരുമാനം. ഭരണ സമിതിയിലെ ഭിന്നതയും ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് പ്രസിഡന്റ് അറിയാതെ അംഗങ്ങൾ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ചാണ് ജ്യോതിപ്രഭ ഇവർ എടുത്ത്ചാടി രാജിവെച്ചത്. ജൂലൈ 12നാണ് തപാലിൽ അയച്ച രാജിക്കത്ത് സെക്രട്ടറിക്ക് കിട്ടിയത്. സി.പി.എം പ്രാദേശിക നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചതോടെ രാജി പിൻവലിച്ചെന്ന കത്ത് സെക്രട്ടറിക്ക് നേരിട്ടും നൽകി. രാജി കൊള്ളണോ തള്ളണോ എന്നത് പ്രതിസന്ധി തീർത്തതോടെ അന്തിമ തീരുമാനത്തിനായി കത്തുകൾ സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷന് കൈമാറുകയായിരുന്നു. രാജിക്കത്ത് ചട്ടപ്രകാരം അപൂർണമായത് കൊണ്ടും അത് ലഭിക്കും മുമ്പേ രാജി പിൻവലിച്ചുള്ള കത്ത് നൽകിയത് കൊണ്ടും രാജിവെക്കേണ്ടതില്ലെന്ന തീരുമാനം പ്രസിഡന്റിനെ രജിസ്‌ട്രേഡ് തപാലിലൂടെ അറിയിച്ചതായി സെക്രട്ടറി പറഞ്ഞു. എന്നാൽ, തീരുമാനത്തിന് എതിരെ കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.എസ് സുജിത് ലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.