നീലേശ്വരം: മതിയായ കെട്ടിടമില്ലാതെ പരിമിതികൾകൊണ്ട് വീർപ്പുമുട്ടിയ നീലേശ്വരം പൊലീസ് സ്റ്റേഷന്റെ പുതിയകെട്ടിടത്തിന് ഫണ്ട് അനുവദിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന സർക്കാർ 2025-26 വർഷത്തെ മോഡേണൈസേഷൻ ഓഫ് പൊലീസ് ഫോഴ്സിസിന്റെ ഫണ്ടിലുൾപ്പെടുത്തിയാണ് നീലേശ്വരം പൊലീസ് സ്റ്റേഷന് മൂന്നു കോടി രൂപ പുതിയ കെട്ടിടം നിർമിക്കുന്നതിന് അനുവദിച്ചത്. നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കിയിട്ട് ഒരുവർഷം കഴിഞ്ഞിട്ടും പുതിയതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നില്ല.
പഴയ സി.ഐ ഓഫിസ് കെട്ടിടമാണ് ഇപ്പോൾ സ്റ്റേഷനായി പ്രവർത്തിക്കുന്നത്. വനിത ഉദ്യോഗസ്ഥരടക്കം 45 പേർ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടാണ് പ്രവർത്തിക്കുന്നത്. മൂന്നു മുറികളിലുള്ള കെട്ടിടത്തിൽ നിന്ന് തിരിയാനുള്ള സ്ഥലമോ മതിയായ പ്രാഥമിക സൗകര്യങ്ങളോ ഇല്ലായിരുന്നു.
കുറ്റകൃത്യങ്ങളിൽ പിടികൂടുന്ന പ്രതികളെ പാർപ്പിക്കാൻ ലോക്കപ്പ് മുറി പോലുമുണ്ടായിരുന്നില്ല. പ്രതികളെ പിടിച്ചാൽ ഹോസ്ദുർഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോകണം. ആഗസ്റ്റ് 12ന് ‘ലോക്കപ്പില്ലാത്ത ഏക പൊലീസ് സ്റ്റേഷൻ: എന്നുയരും പുതിയ കെട്ടിടം’ തലക്കെട്ടോടുകൂടി ‘മാധ്യമം’ ഇതുസംബന്ധിച്ച വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.