കുരങ്ങിനെ കാണിക്കാൻ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 30 വർഷം കഠിന തടവ്

കാഞ്ഞങ്ങാട്: കുരങ്ങിനെ കാണിക്കാൻ കൂട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവും 35000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവും വിധിച്ചു. വലിയ പറമ്പ് ഇടയിലക്കാട് മാടപ്പള്ളി വീട്ടിൽ എം. നന്ദനെയാണ് (53) ശിക്ഷിച്ചത്. 2024 മാർച്ച് മൂന്നിന് ഉച്ചക്ക് 1.15 മണിക്ക് കുട്ടിക്ക് കുരങ്ങിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രതിയുടെ സ്കൂട്ടറിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് പ്രതിയുടെ വീട്ടിൽവെച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിലാണ് പോക്സോ കോടതി ജഡ്ജ് പി.എം. സുരേഷ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന ജി.പി. മനുരാജാണ്. പ്രൊസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷൽ പബ്ലിക് പ്രൊസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

Tags:    
News Summary - Man sentenced to 30 years in prison for Pocso

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.