അബ്ദുൾ റൗഫ്
കാസർകോട്: മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷം തടവ്. കെ.എൽ.14 എൻ. 7919 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ 4.830 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ രണ്ടാം പ്രതിയായ പട്ട്ല ബൂഡിലെ അബ്ദുൾറൗഫ് (39)നെയാണ് ജില്ല അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ ശിക്ഷിച്ചത്.
രണ്ടു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവുമാണ് ശിക്ഷ. ഈ കേസിലെ ഒന്നാം പ്രതിയെ മുമ്പ് ശിക്ഷിച്ചിരുന്നു.
2015 നവംബർ 29ന് രാത്രി 11.30 മണിക്ക് ബേള ഗ്രാമത്തിൽ സീതാംഗോളിയിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി അന്നത്തെ ബദിയടുക്ക സബ്ബ്-ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ, പൊലീസുകാരായ കെ. ശശിധരൻ, എം. രതീഷ്, രഞ്ജിത്ത്, അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയതും പ്രതികളെ അറസ്റ്റുചെയ്തതും. വിദ്യാനഗർ ഇൻസ്പെക്ടർ വി. രമേശൻ അന്വേഷണം നടത്തി. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കെ.വി പ്രമോദൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.