വടകര: പരസ്യ പ്രസ്താവന ആരുടെ ഭാഗത്തുനിന്ന് വന്നാലും അച്ചടക്കലംഘന നടപടി എടുക്കണ മെന്ന് കെ. മുരളീധരന് എം.പി പറഞ്ഞു. പൊളിറ്റിക്കല്‍ അഫയര്‍ കമ്മിറ്റി എടുക്കുന്ന തീര ുമാനത്തിനേ വില കല്പിക്കുകയുള്ളൂ. പരസ്യ പ്രസ്താവന നടത്തിയത് ആരാണെന്ന് എല്ലാവര്ക ്കും അറിയാം. പട്ടികക്കു പുറത്തുനിന്നുള്ളവരെ ഭാരവാഹികളാക്കിയതാണ് വിമര്‍ശിച്ചത്.
വനിതകള്‍ക്കും യുവാക്കള്‍ക്കും പങ്കാളിത്തം വര്‍ധിപ്പിക്കണമെന്നുമാണ് പറഞ്ഞത്. ആരും മോശക്കാരല്ല. ആരെയും ഭാരവാഹിയാക്കാം. തീരുമാനമെടുത്താല്‍ അത് നടപ്പാക്കണം. അത്, അട്ടിമറിച്ചു എന്നു കണ്ടപ്പോഴാണ് പ്രതികരിച്ചത്. എല്‍.ഡി.എഫിെൻറ ശൃംഖലയില്‍ പങ്കെടുത്ത കാര്യം ചൂണ്ടിക്കാട്ടാനുള്ള കടമയുണ്ട്. അത് നിറവേറ്റി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്നവരാണ്.
തെറ്റിദ്ധാരണയുടെ പേരില്‍ ചങ്ങലയില്‍ പങ്കെടുത്തവരെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത് തിരിച്ചുകൊണ്ടുവരണം. ചങ്ങലയില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഗവർണറുടെ ചായസല്‍ക്കാരത്തില്‍ പങ്കെടുത്തത് ശരിയായില്ല. അദ്ദേഹം ന്യൂനപക്ഷത്തെ വഞ്ചിക്കുകയാണെന്നും മുരളീധരന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.