കരിപ്പൂർ: യാത്രക്കാരില്ലാത്തതിനാൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വിമാന ക്കമ്പനികൾ സർവിസ് പിൻവലിച്ചതായി വ്യാജപ്രചാരണം. ഇത്തിഹാദ്, ഒമാൻ എയർ, ജെറ്റ് എയ ർവേസ് കമ്പനികൾ യാത്രക്കാരില്ലാത്തതിനാൽ സർവിസ് വെട്ടിക്കുറക്കാൻ ഒരുങ്ങുകയാ ണെന്നാണ് പ്രചാരണം. ഇത്തരത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.
ഇത്തിഹാദ് അബൂദബിയിലേക്ക് നടത്തുന്ന മൂന്ന് സർവിസുകളിലൊന്ന് ഉടൻ പിൻവലിക്കുമെന്നാണ് പ്രചാരണം. അഞ്ച് മാസമായി കരിപ്പൂരിൽനിന്ന് രണ്ട് സർവിസുകൾ മാത്രമാണ് അബൂദബിയിലേക്ക് നടത്തുന്നതെന്ന് ഇത്തിഹാദ് അധികൃതർ അറിയിച്ചു. ഇൗ സർവിസുകൾ തുടരുമെന്നും പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
ഒമാൻ എയറിെൻറ മസ്കത്ത് സർവിസ് ഉടൻ പിൻവലിക്കുെമന്നും പ്രചരിപ്പിക്കുന്നുണ്ട്. നിലവിൽ ദിനേന മൂന്ന് സർവിസുകളാണ് മസ്കത്തിലേക്ക് ഒമാൻ എയർ നടത്തുന്നത്. ഇവ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഒമാൻ എയർ അധികൃതർ പറഞ്ഞു.
അതേസമയം, ജെറ്റ് എയർേവസിെൻറ ചില സർവിസുകൾ അവസാനിപ്പിക്കുന്നുണ്ട്. ജെറ്റ് കരിപ്പൂരിൽനിന്ന് മാത്രമല്ല നെടുമ്പാശ്ശേരി, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽനിന്നുള്ള സർവിസുകൾ പിൻവലിച്ചിട്ടുണ്ട്. വിമാനക്കമ്പനിയിൽ നിലവിലുള്ള പ്രതിസന്ധിയുെട ഭാഗമായാണ് ഇവ അവസാനിപ്പിച്ചിരിക്കുന്നത്. കരിപ്പൂരിൽനിന്ന് മാത്രമായി ഇവരും സർവിസുകൾ പിൻവലിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.