തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് മുന്നേറ്റം പ്രവചിച്ച ് എക്സിറ്റ്പോൾ ഫലങ്ങൾ. ഇന്ത്യ ടുഡെ-ആക്സിസ്, ടൈംസ് നൗ -വി.എം.ആർ, ന്യൂസ് 24- ടുഡെയ്സ്, ന്യൂസ് എ ക്സ്, ന്യൂസ് നേഷന്‍, മനോരമ ന്യൂസ്-കാർവി, മാതൃഭൂമി - ജിയോ വൈഡ് ഇന്ത്യ സർവേഫലങ്ങളാണ് യു. ഡി.എഫിനൊപ്പം നിൽക്കുന്നത്. അതേസമയം സി.എൻ.എൻ- ന്യൂസ് 18 (കേരളം) സർവേ ഇടതുമുന്നണിക്ക ് ആശ്വാസമാണ്. ബി.ജെ.പി അക്കൗണ്ട് തുറന്നേക്കാമെന്നും ഭൂരിഭാഗം സർവേകളും പറയുന്നു.
ഇന്ത്യ ടുഡെ-ആക്സിസ് സർവേ പ്രകാരം യു.ഡി.എഫിന് 15 മുതൽ 16 വരെ ലഭിച്ചേക്കാം. എൽ.ഡി.എഫിന് മൂന്നു മുതൽ അഞ്ചുവരെ സീറ്റുകളും എൻ.ഡി.എക്ക് ഒന്നും ലഭിച്ചേക്കാം. തിരുവനന്തപുരത്ത് താമര വിരിയുമെന്ന് ഇന്ത്യ ടുഡെ പ്രവചിക്കുന്നു. ടൈംസ് നൗ -വി.എം.ആർ സർവേയിൽ15 യു.ഡി.എഫ് നേടുമ്പോൾ എൽ.ഡി.എഫ് നാലും എൻ.ഡി.എ ഒന്നും നേടുമെന്ന് പറയുന്നു. പത്തനംതിട്ടയാണ് ടൈസ് നൗ എൻ.ഡി.എക്ക് നൽകുന്ന സീറ്റ്.
ന്യൂസ് 24- ടുഡെയ്സ് ചാണക്യ യു.ഡി.എഫ് 16ഉം എൽ.ഡി.എഫ് നാല് സീറ്റും പ്രവചിക്കുമ്പോൾ ന്യൂസ് എക്സ് യു.ഡി.എഫിന് 15ഉം എൽ.ഡി.എഫിന് അഞ്ചുമാണ് നൽകുന്നത്. ഇരുവരും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പറയുന്നില്ല. ഭൂരിപക്ഷം സര്‍വേകളും യു.ഡി.എഫ് മുന്നേറ്റം പ്രവചിക്കുമ്പോഴാണ് വ്യത്യസ്ത ഫല സൂചനയുമായി സി.എൻ.എൻ- ന്യൂസ് 18 എത്തുന്നത്. 11-13 സീറ്റുകൾ എൽ.ഡി.എഫ് നേടുമ്പോൾ യു.ഡി.എഫ് 7-9 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം.
എൻ.ഡി.എ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയും സി.എൻ.എൻ- ന്യൂസ് 18 (കേരളം) തള്ളുന്നില്ല. ബി.ജെ.പി കേരളത്തിൽ മൂന്ന് സീറ്റ് നേടുമെന്നാണ് ന്യൂസ് നേഷന്‍ പ്രവചിക്കുന്നത്. 11--13 സീറ്റ് വരെ യു.ഡി.എഫും 5-7 സീറ്റ് വരെ എല്‍.ഡി.എഫും നേടും. മാതൃഭൂമി - ജിയോ വൈഡ് ഇന്ത്യ യു.ഡി.എഫിന് 15 സീറ്റ് നൽകുമ്പോൾ എൽ.ഡി.എഫിന് നാലാണ് പ്രവചിക്കുന്നത്.
തിരുവനന്തപുരത്ത് എൻ.ഡി.എ 37 ശതമാനം വോട്ട് നേടി വിജയിക്കുമെന്നും യു.ഡി.എഫ് രണ്ടാം സ്ഥാനത്തും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തും എത്തുമെന്നുമാണ് മാതൃഭൂമി പ്രവചനം. മനോരമ ന്യൂസ് 13 സീറ്റുകളാണ് യു.ഡി.എഫിന് നൽകുന്നത്. പാലക്കാടും ആറ്റിങ്ങലും എൽ.ഡി.എഫ് നിലനിർത്തുമ്പോൾ കോഴിക്കോട്, കണ്ണൂർ, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം ഫോട്ടോ ഫിനിഷിലേക്കാണെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് കുമ്മനവും ശശി തരൂരും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണെന്നും മനോരമ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.