കൊല്ലം: കുളത്തൂപ്പുഴയിൽ വനമേഖലക്കടുത്തുനിന്ന് വെടിയുണ്ടകൾ ക ണ്ടെടുത്തത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും. കേസിെൻറ ഗൗരവം പരി ഗണിച്ച് കേസ് ആൻറി ടെററിസ്റ്റ് സ്ക്വാഡിന് കൈമാറാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്.
പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണ ഉത്തരവ് കൈമാറി. ഡി.ഐ.ജിക്ക് കീഴിൽ 21 അംഗ സംഘത്തെയാണ് നിയോഗിച്ചത്. കൊല്ലം റൂറൽ എസ്.പിയും എ.ടി.എസ് മേധാവിയും സംഘത്തെ നയിക്കും.
പാകിസ്താനിലേതുൾപ്പെടെ വിദേശനിർമിത വെടിയുണ്ടകൾ കണ്ടെടുത്ത സംഭവത്തിൽ വിവിധ അന്വേഷണ ഏജൻസികൾ സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. കേരള-തമിഴ്നാട് അതിർത്തിയിൽനിന്നുൾപ്പെടെ നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇതുകൂടാതെ പ്രദേശത്ത് നിരീക്ഷണവും ഉണ്ട്. രണ്ട് മലയാള ദിനപത്രങ്ങളിലാണ് വെടിയുണ്ടകൾ പൊതിഞ്ഞിരുന്നത്. ഇതോടൊപ്പം തമിഴ്നാട്ടിലെ വൈദ്യുതി ബില്ലും കണ്ടെത്തിയിരുന്നു. ഇെതചുറ്റിപ്പറ്റിയും പൊലീസ് തെളിവുകൾ ശേഖരിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.