പ്രതീകാത്മക ചിത്രം
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 9,77,921. സ്ത്രീകള്‍ 5,09,792, പുരുഷന്മാര് 4,68,124, ട്രാന്‍സ്ജെന്‍ഡര്‍ അഞ്ച് എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആറന്മുള മണ്ഡലത്തില്‍, 2,14,575 പേര്. കുറവ് റാന്നി, 1,75,565. അടൂര്‍, 2,00,864, തിരുവല്ല 1,97,960, കോന്നി 1,88,957 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. പ്രവാസി വോട്ടര്‍മാരുടെ എണ്ണം ജില്ലയില്‍ ആകെ 3,917. ആറന്മുള 1,013, തിരുവല്ല 962, അടൂര്‍ 821, കോന്നി 557, റാന്നി 564.
ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍: തിരുവല്ല - സുമിത് കുമാര്‍ താക്കൂര്‍, തിരുവല്ല സബ് കലക്ടര്‍- 9447114902, റാന്നി - റോസ്ന ഹൈദ്രോസ്, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ - 9495444735, ആറന്മുള- കെ.എസ് അനില്‍കുമാര്‍, ആര്.ആര് ഡെപ്യൂട്ടി കലക്ടര്‍ - 8547025685, കോന്നി - ഡി.സി ദിലീപ് കുമാര്‍, എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ - 9447773695, അടൂര്‍- എം. ബിപിന്‍ കുമാര്‍, റവന്യൂ ഡിവിഷനല്‍ ഓഫിസര്‍- 9447799827.
പ്രിജി കണ്ണൻ
എ.ഐ.വൈ.എഫ് കൊല്ലം ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഇപ്പോൾ കരുനാഗപ്പള്ളിയിൽ താമസം. 2020-25 കാലയളവിൽ കൊല്ലം ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷൻ അംഗമായിരുന്നു. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. നിലവിൽ കൊല്ലം നെടുവത്തൂർ മണ്ഡലം കമ്മിറ്റി അംഗമാണ്. ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കരീപ്ര വാർഡിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. കൊല്ലം എസ്.എൻ വനിത കോളജിൽനിന്ന് ബിരുദവും കൊല്ലം എസ്.എൻ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും പത്തനാപുരം മൗണ്ട് താബൂർ ട്രെയിനിങ് കോളജിൽ നിന്ന് ബിഎഡും നേടിയിട്ടുണ്ട്. ഭർത്താവ്: എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം യു. കണ്ണൻ.
മാത്യു ടി. തോമസ്
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ്. നിലവിൽ തിരുവല്ല എം.എൽ.എ. തിരുവല്ലയിൽ താമസം. വി.എസ്. അച്യുതാനന്ദൻ മന്ത്രി സഭയിൽ ഗതാഗത വകുപ്പു മന്ത്രിയായിരുന്നു. 2009 ൽ മന്ത്രിസ്ഥാനം രാജിവച്ചു. ഒന്നാം പിണറായി മന്ത്രിസഭയിൽ ആദ്യ രണ്ടര വർഷക്കാലം ജലവിഭവ വകുപ്പു മന്ത്രിയായിരുന്നു. 1987, 2006, 2011, 2016, 2021 കാലയളവിൽ തിരുവല്ലയിൽനിന്ന് എം.എൽ.എയായി. വിദ്യാർഥി ജനതയിലൂടെ രാഷ്ട്രീയ പ്രവേശനം. വിദ്യാർഥി ജനതയുടെയും യുവജനതയുടെയും സംസ്ഥാന പ്രസിഡന്റായിരുന്നു.
ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അഭിഭാഷകനാണ്. ഭാര്യ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. അച്ചാമ്മ അലക്സ്. മക്കൾ: അച്ചു അന്ന മാത്യു, അമ്മു തങ്കം മാത്യു.
കെ.യു. ജനീഷ് കുമാർ
സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റിയംഗമായ കെ.യു. ജനീഷ് കുമാർ നിലവിൽ കോന്നി എം.എൽ.എയാണ്. സീതത്തോട് സ്വദേശി. 2019ലെ ഉപതെരഞ്ഞെടുപ്പിലും 2021ലെ തെരഞ്ഞെടുപ്പിലും വിജയം. സീതത്തോട് കെ.ആർ.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായാണു രാഷ്ട്രീയ പ്രവർത്തനത്തിനു തുടക്കമിടുന്നത്. സീതത്തോട് പഞ്ചായത്ത് അംഗമായിരുന്നു. എം.ജി സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രകമ്മിറ്റിയംഗം എന്നീ പദവികൾ വഹിച്ചു. ഭാര്യ: അനുമോൾ. മക്കൾ: നൃപൻ കെ. ജനീഷ്, ആസിഫ അനു ജനീഷ്.
പ്രമോദ് നാരായൺ
കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗമാണ്. നിലവിൽ റാന്നി എം.എൽ.എ. ഇതു രണ്ടാം മത്സരം. നൂറനാട് മറ്റപ്പള്ളി സ്വദേശിയാണ്. ഇപ്പോൾ റാന്നി ബ്ലോക്കുപടിയിൽ താമസം. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവേശം. കേരള സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറിയും സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗവുമായിരുന്നു. 21-ാം വയസ്സിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള അംഗീകാരം സ്വന്തമാക്കി. പരിഭാഷകനും ഗ്രന്ഥകാരനുമാണ്. ഭാര്യ: ജ്യോതി ബാലകൃഷ്ണൻ. മക്കൾ: പ്രണവ് നാരായൺ, പ്രാർഥന നാരായൺ.
വീണാ ജോർജ്
സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായ വീണാ ജോർജ് ആറന്മുള എം.എൽ.എയാണ്. മൈലപ്ര സ്വദേശിനിയാണ്. ഇപ്പോൾ കൊടുമൺ അങ്ങാടിക്കൽ വടക്ക് താമസം. 2016ലും 2021ലും ആറന്മുള മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം പിണറായി സർക്കാറിൽ ആരോഗ്യം, വനിത, ശിശു വികസന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്. പ്രമുഖ മലയാള വാർത്താ ചാനലുകളിൽ 16 വർഷത്തോളം ജോലി ചെയ്തു. പത്രപ്രവർത്തകയാകുന്നതിനു മുമ്പ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഒരു വർഷം ഫിസിക്സ് അധ്യാപികയായി ജോലി ചെയ്തു. കൊടുമൺ അങ്ങാടിക്കൽ സ്വദേശി ഡോ. ജോർജ് ജോസഫാണ് ഭർത്താവ്. മക്കൾ: അന്ന, ജോസഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.