ന്യൂഡൽഹി: മറ്റ് നേതാക്കൾക്കൊപ്പം ലോകകപ്പ് കളികൾ കണ്ട ശേഷം അർജന്റീനയിൽനിന്ന് പാഠമുൾക്കൊണ്ട് തിരുത്തിയും കുറവുകൾ പരിഹരിച്ചും ഒരുമ നിലനിർത്തിയും മുന്നോട്ടുപോകണമെന്ന് കേരളത്തിലെ സി.പി.എം നേതാക്കൾക്ക് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ഉപദേശം.
ലോകകപ്പ് ഫുട്ബാളിൽ പുലർച്ചയും രാവിലെയുമായി നടന്ന രണ്ട് ക്വാർട്ടൽ ഫൈനൽ മത്സരങ്ങളും സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്ന ഹാളിലിരുന്നാണ് എം.എ. ബേബി അടക്കമുള്ളവർ വലിയ സ്ക്രീനിൽ കണ്ടത്. അർജന്റീന കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽനിന്ന് തിരിച്ചുവന്നത് പാഠമാകണം. പന്ത് പാസ് ചെയ്തു കളിക്കേണ്ട സമയത്ത് അതുണ്ടാകണം.
കൂട്ടായ്മയുണ്ടെങ്കിലേ തിരിച്ചുവരാനാകൂ. കളിക്കളത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചത് പോലെ ഒത്തൊരുമയോടെ നീങ്ങിയാൽ നേട്ടമുണ്ടാക്കാമെന്ന് ബേബി പറഞ്ഞു. എല്ലാവരുടെയും കഴിവുകൾ പ്രയോജനപ്പെടുത്തിയും എല്ലാവരുടെയും ബലഹീനതകൾ തിരുത്തിയും നീങ്ങുകയാണെങ്കിൽ വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലുമൊക്കെ നമുക്ക് മുന്നോട്ട് പോകാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.