സൗമ്യ കേസിൽ പൊലീസിന് വീഴ്ച പറ്റി –മന്ത്രി ബാലൻ 

പാലക്കാട്: സൗമ്യ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി എ.കെ. ബാലൻ. പൊലീസ് അസോസിയേഷൻ പാലക്കാട് ജില്ല സമ്മേളനഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൗമ്യ ട്രെയിനിൽനിന്ന് ചാടിയെന്നാണ് കേസ്ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തള്ളിയിട്ടു എന്നാണ് രേഖപ്പെടുത്തിയതെങ്കിൽ കേസിെൻറ വിധി മറ്റൊന്നാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

കേസ്ഡയറി കൈകാര്യം ചെയ്ത കോൺസ്റ്റബിൾ വരുത്തിയ ഗുരുതരപിഴവാണ് ഗോവിന്ദച്ചാമിയെ കൊലക്കയറിൽനിന്ന് രക്ഷിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പൊലീസ് സേനയിലും ക്രിമിനൽ സ്വഭാവമുള്ളവരുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ല പ്രസിഡൻറ് സി. സത്യൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. കെ.ഡി. പ്രസേനൻ എം.എൽ.എ, ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാർ എന്നിവർ സംസാരിച്ചു. 
 

Tags:    
News Summary - ak balan comment on soumya murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.