ജയ്പുർ: പതിനാറുകാരനെ അടിച്ചുകൊന്നതിന് പിന്നാലെ രാജസ്ഥാനിൽ വീണ്ടും ദലിതൻ കൊല്ലപ്പെട്ടു. ഭരത്പുരിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം. ജസ്വന്ത് ജാദവാണ് (26) കൊല്ലപ്പെട്ടത്. ആൽവാർ ജില്ലയിലെ ഭീവണ്ടിയിൽ നീരജ് ജാദവ് എന്ന 16കാരനെ അടിച്ചുകൊന്നതിെൻറ ഞെട്ടൽ മാറുംമുമ്പാണിത്.
തൊഴിലാളിയായ ജസ്വന്ത് ജാദവിനെ മുൻവൈരാഗ്യം കാരണം നാലുപേരടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചശേഷം ഒാലമേഞ്ഞ വീടിന് തീവെച്ചതായി കുംഹെർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സീതാറാം മീണ പറഞ്ഞു. മർദനത്തെ തുടർന്നുണ്ടായ ആന്തരിക മുറിവുകളാണ് മരണകാരണം.
ഹോളി ദിനാഘോഷവുമായി ബന്ധപ്പെട്ട കളിക്കിടെ ഇരുഭാഗങ്ങൾ തമ്മിലുണ്ടായ വാക്തർക്കത്തെതുടർന്ന് വെള്ളിയാഴ്ച നീരജ് ജാദവിനെയും അടിച്ചുകൊല്ലുകയായിരുന്നു. ഇൗ കേസിലെ പ്രതികളെ പിടികൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.