ന്യൂഡൽഹി: എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ മുതിർന്ന ബി.ജെ.പി നേതാക്കൾ പ്രത ികളായ ബാബരി മസ്ജിദ് തകർത്ത കേസിലെ ജഡ്ജി പൊലീസ് സംരക്ഷണം തേടി സുപ്രീംകോടതിയ ിൽ. പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവിെൻറ അപേക്ഷയിൽ രണ്ടാഴ്ചക്കകം അഭിപ്രായമറിയിക്കാൻ ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാൻ, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തർപ്രദേശ് സർക്കാറിന് നിർദേശം നൽകി.
യാദവിന് നൽകിയ ദൗത്യത്തിെൻറ ഗൗരവസ്വഭാവം പരിഗണിക്കുേമ്പാൾ അേദ്ദഹമുന്നയിച്ച ആവശ്യം ന്യായമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. കേസിൽ വിധിപറയുന്നതിന് രണ്ടാഴ്ചകൂടി നീട്ടി നൽകണമെന്ന ജഡ്ജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
1992 ഡിസംബർ ആറിന് സംഘ് പരിവാറിെൻറ ആസൂത്രണത്തിലും നേതൃത്വത്തിലും ബാബരി മസജിദ് തകർത്ത കേസ് 25 വർഷമായി വൈകിയതിനെതിരെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ സി.ബി.െഎയെ വിമർശിച്ചിരുന്നു. തുടർന്നാണ് 2017ൽ പുറപ്പെടുവിച്ച വിധിയിൽ ദിവസേന മുടങ്ങാതെ കേസ് കേൾക്കാൻ ജഡ്ജി സുരേന്ദ്ര കുമാർ യാദവിനെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.