ബാേങ്കാക്: തായ് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബാൾ പരിശീലകനെയും 17 ദിവസങ്ങൾക്കു ശേഷം അതിസാഹസികമായി പുറത്തെത്തിച്ച രക്ഷാസംഘത്തിനുവേണ്ട സൗകര്യമൊരുക്കിയതിൽ ഇന്ത്യൻ കരസ്പർശവും. ഗുഹയിലെ വെള്ളം പമ്പുചെയ്ത് പുറത്തുകളയാൻ യത്നിച്ചത് ഇന്ത്യക്കാരായ രണ്ട് എൻജിനീയർമാർ. മഹാരാഷ്ട്രയിലെ സാങ്ളി ജില്ലക്കാരനായ പ്രസാദ് കുൽക്കർണിയും പുണെയിൽനിന്നുള്ള ശ്യാം ശുക്ലയുമാണ് ഇവർ.
ഇരുവരും പമ്പ് നിർമാതാക്കളായ കിർലോസ്ക്കർ ബ്രദേഴ്സ് കമ്പനിയിലെ എൻജിനീയർമാരാണ്. വെള്ളം വറ്റിക്കാനുള്ള കിർലോസ്ക്കർ കമ്പനിയുടെ വൈദഗ്ധ്യം രക്ഷാദൗത്യത്തിന് മുതൽക്കൂട്ടാകുമെന്ന് ഇന്ത്യൻ എംബസിയാണ് തായ് അധികൃതരെ അറിയിച്ചത്. തുടർന്നാണ് ഇന്ത്യക്കാരായ രണ്ടുപേരുൾപ്പെടെ കിർലോസ്ക്കറിെൻറ ഏഴംഗസംഘം രക്ഷാദൗത്യത്തിനെത്തിയത്. ബാക്കിയുള്ളവർ യു.കെയിൽനിന്നും തായ്ലൻഡിൽനിന്നുമാണ്. തായ്ലൻഡ് സർക്കാറുമായി സഹകരിച്ച് കിർലോസ്ക്കർ ഏതാനും പദ്ധതികൾ രാജ്യത്ത് നടപ്പാക്കിയിരുന്നു. ജൂലൈ അഞ്ചുമുതലാണ് ഇവർ ദൗത്യം ഏറ്റെടുത്തത്.
ഗുഹയിലെ വെള്ളം വറ്റിക്കാനായി പ്രവർത്തിച്ച ഏകസംഘവും ഇവർതന്നെ. കനത്ത മഴ പെയ്തിട്ടും ഗുഹയിൽ ജലനിരപ്പ് ഉയരാതെ രക്ഷാപ്രവർത്തനം നടത്താനായത് ഇൗ സംഘത്തിെൻറ കഠിനാധ്വാനംകൊണ്ടാെണന്ന് കുൽക്കർണി പറഞ്ഞു. ‘‘വൈദ്യുതി പലപ്പോഴും വില്ലനായിട്ടും ജനറേറ്ററുണ്ടായതിനാൽ മറികടക്കാനായി. കൂറ്റൻ പമ്പുകൾക്ക് പകരം ചെറിയ പമ്പുകൾ കൂടുതൽ ഘടിപ്പിച്ചായിരുന്നു പ്രവർത്തനം’’ -കുൽക്കർണി വാർത്ത ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.