ആറ് സംസ്ഥാനങ്ങളിൽ വോെട്ടടുപ്പ് തുടങ്ങി

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സംസ്ഥനങ്ങളിലും വോെട്ടടുപ്പ് തുടങ്ങി. മധ്യപ്രദേശ്, അസം, അരുണാചൽ പ്രദേശ്, പശ്ചിമബംഗാൾ, ത്രിപുര, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പശ്ചിമബംഗാളിലെ മോണ്ടേസാറിൽ നിയമസഭയിലേക്കും കുച്ച്ബിഹാർ, തംലുക് എന്നിവിടങ്ങളിൽ ലോക്സഭയിലേക്കുമാണ് വോെട്ടടുപ്പ് നടക്കുന്നത്. കുച്ച്ബിഹാറിൽ തൃണമൂൽ കോൺഗ്രസ് എം.പി രേണുക സിൻഹയുെട മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്.

അരുണാചൽ പ്രേദശിലെ ഹെയുലിയാങ്ങിൽ ആത്മഹത്യ ചെയ്ത മുൻ മുഖ്യമന്ത്രി കലികോപോളിെൻറ ഭാര്യ ഡെസിൻഗു പോൾ ബി.ജെ.പി സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിക്കുന്നു.

മധ്യപ്രദേശിൽ ശാഹ്ദോൾ ലോക്സഭാ സീറ്റിലും നേപാനഗർ നിയമസഭാ സീറ്റിലുമാണ് മത്സരം നടക്കുന്നത്. ത്രിപുരയിലെ നിയമസഭാ സീറ്റുകളായ കോവയ്, ബർജല എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. അസമിൽ ബൈത്തലാങ്സോ നിയമസഭാ മണ്ഡലത്തിലേക്കും ലകിംപൂർ ലോക്സഭാമണ്ഡലത്തിലേക്കുമുളള വോെട്ടടുപ്പും തുടങ്ങി. 

തമിഴ്നാട്ടിൽ തഞ്ചാവൂർ, അരവാക്കുറിച്ചി, തിരുപ്പറൻകുണ്ട്രം എന്നിവിടങ്ങളിൽ നിയമസഭ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. വോട്ടിനായി വ്യാപകതോതില്‍ പണം വിതരണം ചെയ്തത് കണ്ടത്തെിയതിനെതുടര്‍ന്ന് കഴിഞ്ഞ മേയില്‍ തഞ്ചാവൂര്‍, അരവാക്കുറിച്ചി മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞത് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയപ്പോള്‍ എം.എല്‍.എയുടെ മരണത്തെതുടര്‍ന്നാണ് തിരുപ്പറന്‍കുണ്ട്രത്ത് തെരഞ്ഞെടുപ്പ് ആവശ്യമായിവന്നത്.

മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ സ്ഥാനാര്‍ഥിത്വത്താല്‍ പുതുച്ചേരി നെല്ലിത്തോപ്പ് മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന നാരായണ സ്വാമി കോണ്‍ഗ്രസിന്‍െറ വിജയത്തെതുടര്‍ന്ന് നാടകീയമായി മുഖ്യമന്ത്രിയാവുകയായിരുന്നു. സ്വാമിയുടെ നിയമസഭാ പ്രവേശനത്തിന് വഴിയൊരുക്കാന്‍ നെല്ലിത്തോപ്പ് മണ്ഡലത്തിലെ കോണ്‍ഗ്രസിന്‍െറ സിറ്റിങ് അംഗത്തെ രാജിവെപ്പിച്ചാണ് ജനവിധി തേടുന്നത്. മണ്ഡലങ്ങളില്‍ നവംബര്‍ 22നാണ് വോട്ടെണ്ണല്‍.

Tags:    
News Summary - subelection starts at tamil nadu and puthucheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.