ബംഗളൂരു: ലോക്ഡൗണിൽ കുടുങ്ങി നാട്ടിലേക്ക് പോകാനുള്ള പാസ് ലഭിച്ചിട്ടും യാത്രാസൗകര്യം ലഭിച്ചില്ലെന്ന് അറിയിച്ച സംവിധായകൻ ശരത് ചന്ദ്രൻ വയനാട് കാൽനടയായി ബംഗളൂരുവിൽനിന്നു വയനാട്ടിലേക്ക് യാത്ര തുടങ്ങി. ബംഗളൂരുവിലെ സദാശിവ നഗറിൽനിന്നും കാൽനട യാത്ര ആരംഭിച്ചതിെൻറ ദൃശ്യങ്ങളും ശരത് ചന്ദ്രൻ വയനാട് ഫേസ്ബുക്കിലിട്ടു. കേരളത്തിെൻറയും കർണാടകയുടെയും പാസ് ലഭിച്ചിട്ടും യാത്രസൗകര്യം ലഭിച്ചില്ലെന്നും അതിനാൽ കാൽനടയായി നാട്ടിലേക്ക് പോവുകയാണെന്നും ശരത് ചന്ദ്രൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു.
രാഷ്ട്രീയക്കാരും സിനിമതാരങ്ങളും ഉൾപ്പെടെ നിരവധി പേരോട് താൻ സഹായം അഭ്യർഥിച്ചെന്നും ആരും സഹായിച്ചില്ലെന്നും താൻ ഒരു പെണ്ണായിരുന്നെങ്കിൽ സഹായിക്കാൻ പലരും വന്നേനെയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തിങ്കളാഴ്ച സദാശിവ നഗറിൽനിന്നു മൈസൂരു റോഡിലൂടെ ചന്നപട്ടണത്തെ സുഹൃത്തിെൻറ വീട്ടിലേക്കാണ് പോകുന്നതെന്നും ചൊവ്വാഴ്ച കാൽനടയാത്ര തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കന്നട സിനിമയുമായി ബന്ധപ്പെട്ട് മാർച്ച് ആദ്യവാരമാണ് ശരത് ചന്ദ്രൻ ബംഗളൂരുവിലെത്തിയത്. ലോക്ഡൗണിനെ തുടർന്ന് തിരിച്ചുപോകാനായില്ല. പ്രായമായ മാതാവിനെ കാണാനും ആശുപത്രിയിൽ പോകാനുമാണ് നാട്ടിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.