ബംഗളൂരു: വാച്ച് നന്നാക്കുന്ന റിയാസ് അഹ്മദ് എന്ന 49കാരനായ ഇപ്പോൾ തെൻറ കടയിൽ പോവാറില്ല. ‘തീവ്രവാദി’ എന് ന് ആരോപിച്ച് മാധ്യമങ്ങളിൽ തെൻറ മുഖം വന്നതോടെ മാനഹാനിമൂലം പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയിലാണ് നായന് ദനഹള്ളി ഗംഗോന്ദനഹള്ളി സ്വദേശിയായ ഇൗ കുടുംബനാഥൻ. വിവാദമൊക്കെ അടങ്ങിയ ശേഷം മെജസ്റ്റിക്കിലെ തെൻറ കടയിലെത് തി ഉപജീവനമാർഗം തുടരാനാണ് തീരുമാനം. ഇതേ മാനസികാവസ്ഥയിലാണ് രാജസ്ഥാൻ സ്വദേശിയായ സാജിദ് ഖാനും. റമദാൻ മാസത്ത ിൽ ദാനധർമങ്ങൾ സ്വീകരിക്കാൻ ബംഗളൂരുവിലെത്തിയ സാജിദിന്, ഒറ്റ ദിനം കൊണ്ടുതന്നെ തീവ്രവാദിയായി സംശയമുനയിൽ നിർ ത്തിയതിെൻറ ഭീതി ഇതുവരെ വിെട്ടാഴിഞ്ഞിട്ടില്ല. എന്നാൽ, ഇവർ തീവ്രവാദികളെന്ന മട്ടിൽ കഥ മെനഞ്ഞുണ്ടാക്കുകയും മെ ട്രോയിലെ വിഡിയോ ദൃശ്യങ്ങൾ സഹിതം മാധ്യമങ്ങൾക്ക് വാർത്ത നൽകുകയും ചെയ്തവർക്കായുള്ള അന്വേഷണത്തിലാണെന്ന് ബ ംഗളൂരു സിറ്റി പൊലീസ് കമീഷണർ ടി. സുനിൽകുമാർ പറഞ്ഞു.
മെട്രോയിലേക്ക് ബോംബുമായി പ്രവേശിക്കാൻ ജീവനക്കാരിക്ക് ഒരു കോടി രൂപ താൻ വാഗ്ദാനം ചെയ്തെന്ന് വാർത്ത വന്നതായി പൊലീസ് തന്നെ അറിയിച്ചതായി സാജിദ് പറഞ്ഞു. ദീപാവലിക്ക് ഗ്രാമത്തിലെ മറ്റു കുട്ടികൾ പടക്കം പൊട്ടിക്കുേമ്പാൾ കുട്ടികൾക്ക് പൂതിക്ക് ഒന്നോ രണ്ടോ പടക്കം വാങ്ങാൻപോലും കഴിവില്ലാത്ത തനിക്ക് എങ്ങനെ ഒരു കോടി രൂപ നൽകാനാവുമെന്ന് അദ്ദേഹം ചോദിക്കുന്നു. ‘അന്നന്നേക്കുള്ള അന്നം കണ്ടെത്തി ജീവിക്കുന്ന ഒരു പാവപ്പെട്ടവനാണ് ഞാൻ. എന്നെ ‘തീവ്രവാദി’യാക്കിയവർക്കെതിരെ എനിക്കൊന്നും ചെയ്യാനാവില്ല; കരയുകയും പ്രാർഥിക്കുകയുമല്ലാതെ...’ -സാജിദ് പറഞ്ഞു. ചാനലുകളിൽ തെൻറ മുഖം പ്രത്യക്ഷപ്പെട്ടത് തിരിച്ചറിഞ്ഞ് ആളുകൾ തല്ലിക്കൊല്ലുമോ എന്നായിരുന്നു തെൻറ പേടിയെന്ന് റിയാസ് അഹ്മദ് പറയുന്നു. ആകെ ഭയം നിറഞ്ഞ മാനസികാവസ്ഥയിലാണ്. എന്തുതെറ്റാണ് ഞാൻ ചെയ്തത്? തൊപ്പിയും താടിയും വെച്ച എല്ലാവരും തീവ്രവാദികളല്ലെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണമെന്നും റിയാസ് അഹ്മദ് പറഞ്ഞു.
ആറിനാണ് ബംഗളൂരു മെട്രോയിൽ വിവാദ സംഭവം അരങ്ങേറിയത്. മെജസ്റ്റിക് മെട്രോ സ്റ്റേഷനിൽ എത്തിയ യാത്രക്കാരൻ മെറ്റൽ ഡിറ്റക്ടറിലൂടെ പ്രവേശിച്ചപ്പോൾ അപായ സൂചന നൽകിയെന്നും വസ്ത്രമുയർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ പരിശോധനക്ക് നിന്നുകൊടുക്കാതെ രക്ഷപ്പെെട്ടന്നുമായിരുന്നു വാർത്ത പരന്നത്. ഒരാൾ മെട്രോയിൽ അതിക്രമിച്ചു കയറാൻ തുനിഞ്ഞെന്നും മെട്രോ സ്റ്റേഷനകത്തേക്ക് കടത്തിവിടാൻ ജീവനക്കാരിക്ക് ഒരു കോടി രൂപ യാത്രക്കാരൻ വാഗ്ദാനം ചെയ്തെന്നും മെട്രോ ജീവനക്കാരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില ചാനലുകൾ യാത്രക്കാരിലൊരാളുടെ ദേഹത്ത് ബോംബ് കെട്ടിവെച്ച രീതിയിൽ എഡിറ്റ് ചെയ്ത ചിത്രങ്ങളും വാർത്തക്കൊപ്പം നൽകി.
എന്നാൽ, വിഡിയോ ദൃശ്യത്തിലുൾപ്പെട്ട രണ്ടു പേരിൽ ഒരാൾ പൊലീസിന് മുന്നിൽ ഹാജരാവുകയും രണ്ടാമത്തെയാളെ െപാലീസ് കണ്ടെത്തുകയും ചെയ്തതോടെ സംഭവത്തിെൻറ ചുരുളഴിഞ്ഞു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ കർഷക തൊഴിലാളിയായ സാജിദ്ഖാൻ കഴിഞ്ഞ മൂന്നു വർഷമായി റമദാനിൽ ബംഗളൂരുവിൽ ദാനധർമങ്ങൾ സ്വീകരിക്കാൻ എത്താറുണ്ട്. ഷോപ്പിങ്മാൾ ആണെന്ന് തെറ്റിദ്ധരിച്ചാണ് സംഭവ ദിവസം ഇയാൾ മെട്രോ സ്റ്റേഷനിലെത്തുന്നത്. മടിയിൽ 150 രൂപയുടെ നാണയത്തുട്ടുകളുണ്ടായിരുന്നതിനാൽ മെറ്റൽ ഡിറ്റക്ടർ ശബ്ദിച്ചതോടെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മാറ്റി നിർത്തി ചോദ്യംചെയ്തു.
കന്നടയിലുള്ള ചോദ്യം മനസ്സിലാവാതെ വന്ന സാജിദിന് പരിഭ്രമമായി. ചുറ്റും കടകളും കാണാതായതോടെ ഇയാൾ വേഗം പുറത്തുകടന്നു. സാജിദിന് തൊട്ടുമുമ്പ് സ്റ്റേഷനിലെത്തിയ റിയാസ് അഹ്മദാകെട്ട, സുരക്ഷാ പരിശോധനയുടെ ഭാഗമായി ജീവനക്കാർ കുർത്ത ഉയർത്താനാവശ്യപ്പെട്ടപ്പോൾ പൊതുമധ്യത്തിൽ അതിനു തയാറാവാതെ സ്റ്റേഷനിലേക്ക് കടക്കുകയായിരുന്നു.
ഇൗ സംഭവത്തിെൻറ ദൃശ്യങ്ങൾ ‘തീവ്രവാദിയെന്ന് സംശയിക്കുന്നയാൾ രക്ഷപ്പെെട്ടന്നും മറ്റൊരാൾ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്നു’മുള്ള രീതിയിൽ കന്നട ചാനലുകളിൽ പ്രചരിച്ചു. പിറ്റേ ദിവസം റിയാസ് അഹ്മദ് ബംഗളൂരു ഉപ്പാർപേട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തന്നെ തീവ്രവാദിയായി ചിത്രീകരിച്ചതോടെ ആളുകൾ സംശയത്തോടെ കാണുന്നുവെന്നും പുറത്തിറങ്ങാൻ പറ്റാതായെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ആർ.ടി നഗറിലെ പള്ളിക്ക് മുന്നിൽ ദാനം തേടുന്നതിനിടെയാണ് പൊലീസ് സാജിദ് ഖാനെ കണ്ടെത്തുന്നത്. അതുവരെ ചുറ്റും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അയാൾ അറിഞ്ഞിരുന്നില്ല. ഒടുവിൽ പൊലീസ് തന്നെ സാജിദിെൻറ നിരപരാധിത്വം വെളിപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.